Poems

ഒക്ടോബറിന്റെ പാട്ടുകാരൻ

പത്രോസ് എന്ന തടിപ്പണിക്കാരൻ.അയാൾ ചെങ്കുപ്പായം ഊരിയെറിയുന്നു.ഇതെന്റെ വസ്ത്രമല്ല

കെ.കെ. ശിവദാസ്

പൈക്കാടുനിന്നും

കുറവിലങ്ങാട് പള്ളിക്കവലയിലേക്ക്

നഗ്നപാദനായി

നടക്കുന്നു പത്രോസ്.

നിങ്ങളന്വേഷിക്കുന്ന ഞാനല്ല അവനെന്ന്

പത്രോസ് എന്ന തടിപ്പണിക്കാരൻ.

അയാൾ ചെങ്കുപ്പായം ഊരിയെറിയുന്നു.

ഇതെന്റെ വസ്ത്രമല്ല

ഞാൻ കുന്തക്കാരനുമല്ല.

കഴുത്തിലെ വെന്തിങ്ങയിൽ തൊട്ട്

അയാൾ വിതുമ്പുന്നു

ഇതെന്റെ വീടല്ല

ആ കാണുന്നതേയല്ല

പാറയിൽ ഞാൻ പണിതൊരാലയം.

പള്ളിക്കവലയിലെ ജോസിന്റെ കടയിൽനിന്ന്

സോഡാ കുടിച്ച് പത്രോസ് പാടുന്നു.

കാരുണ്യക്കടലേ

കനിവരുളുക കാരുണ്യക്കടലേ,

സ്ത്രീകളെ കണ്ട് കുപിതനായി

മുഖം തിരിച്ച് അയാൾ

കൂര്യനാട്ടേയ്ക്ക് പോകുന്നു.

അയാളുപേക്ഷിച്ച പാട്ട്

കമ്യൂണിസ്റ്റ് മുദ്രാവാക്യത്തിനും

മാർക്കോസിന്റെ പള്ളിപ്പാട്ടിനുമിടയിൽ

ഒക്ടോബറിന്റെ വിലാപമാകുന്നു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം 
പൂപ്പാടം 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT