Poems

ഒക്ടോബറിന്റെ പാട്ടുകാരൻ

പത്രോസ് എന്ന തടിപ്പണിക്കാരൻ.അയാൾ ചെങ്കുപ്പായം ഊരിയെറിയുന്നു.ഇതെന്റെ വസ്ത്രമല്ല

Author : കെ.കെ. ശിവദാസ്

പൈക്കാടുനിന്നും

കുറവിലങ്ങാട് പള്ളിക്കവലയിലേക്ക്

നഗ്നപാദനായി

നടക്കുന്നു പത്രോസ്.

നിങ്ങളന്വേഷിക്കുന്ന ഞാനല്ല അവനെന്ന്

പത്രോസ് എന്ന തടിപ്പണിക്കാരൻ.

അയാൾ ചെങ്കുപ്പായം ഊരിയെറിയുന്നു.

ഇതെന്റെ വസ്ത്രമല്ല

ഞാൻ കുന്തക്കാരനുമല്ല.

കഴുത്തിലെ വെന്തിങ്ങയിൽ തൊട്ട്

അയാൾ വിതുമ്പുന്നു

ഇതെന്റെ വീടല്ല

ആ കാണുന്നതേയല്ല

പാറയിൽ ഞാൻ പണിതൊരാലയം.

പള്ളിക്കവലയിലെ ജോസിന്റെ കടയിൽനിന്ന്

സോഡാ കുടിച്ച് പത്രോസ് പാടുന്നു.

കാരുണ്യക്കടലേ

കനിവരുളുക കാരുണ്യക്കടലേ,

സ്ത്രീകളെ കണ്ട് കുപിതനായി

മുഖം തിരിച്ച് അയാൾ

കൂര്യനാട്ടേയ്ക്ക് പോകുന്നു.

അയാളുപേക്ഷിച്ച പാട്ട്

കമ്യൂണിസ്റ്റ് മുദ്രാവാക്യത്തിനും

മാർക്കോസിന്റെ പള്ളിപ്പാട്ടിനുമിടയിൽ

ഒക്ടോബറിന്റെ വിലാപമാകുന്നു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം 
പൂപ്പാടം 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

SCROLL FOR NEXT