Poems

'അരങ്ങിലേക്ക്'- അയ്യപ്പപ്പണിക്കരുടെ അപ്രകാശിത വിവർത്തന കവിത

ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു

അയ്യപ്പപ്പണിക്കര്‍


ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു. കവിതയിലെ ആ ഭാവുകത്വനവീകരണത്തിനു പിന്മുറക്കാരുണ്ടായി. പാണ്ഡിത്യത്തിന്റെ ദുര്‍വഹഭാരങ്ങളില്ലാതെ കവിതകള്‍ പിറന്നു. അപാരമായ നര്‍മ്മബോധവും സാമൂഹികവിമര്‍ശനവും അയ്യപ്പപ്പണിക്കര്‍കവിത എക്കാലവും സൂക്ഷിച്ചു. സാഹിത്യ സൈദ്ധാന്തികതയുടെ, വിവര്‍ത്തനങ്ങളുടെ വഴിയിലും അതുല്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020 സെപ്റ്റംബര്‍ 12 അയ്യപ്പപ്പണിക്കരുടെ തൊണ്ണൂറാം ജന്മദിനമായിരുന്നു.

16ാം നൂറ്റാണ്ടിലെ കശ്മീരി കവയിത്രി ഹബ്ബ ഖാത്തൂണിന്റെ പ്രേമഗാനം

'അരങ്ങിലേക്ക്'

ഞാനാണു ഭൂമി, നീയാകാശമാകുന്നു;
ഞാനാണു നിഗൂഢത മറയ്ക്കുന്ന വസ്ത്രം
ഞാനാണു മധുര,മെന്നതിഥി നീ വന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.

മായുന്ന വേനല്‍ പതുക്കെപ്പതുക്കെ
വാടുമെന്‍ ചെടിയെന്നുഭയമുണ്ടെനിക്കും
ഹാ വരൂ, രാക്കിളീ, നീയിന്നുവന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT