Poems

'അരങ്ങിലേക്ക്'- അയ്യപ്പപ്പണിക്കരുടെ അപ്രകാശിത വിവർത്തന കവിത

ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു

അയ്യപ്പപ്പണിക്കര്‍


ആധുനിക മലയാള കവിതയുടെ മുഖമാണ് ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ലോകകവിതയുടെ ഭൂപടത്തിലേക്കു മലയാള കവിതാ ഭാവുകത്വത്തെ അദ്ദേഹം നയിച്ചു. കവിതയിലെ ആ ഭാവുകത്വനവീകരണത്തിനു പിന്മുറക്കാരുണ്ടായി. പാണ്ഡിത്യത്തിന്റെ ദുര്‍വഹഭാരങ്ങളില്ലാതെ കവിതകള്‍ പിറന്നു. അപാരമായ നര്‍മ്മബോധവും സാമൂഹികവിമര്‍ശനവും അയ്യപ്പപ്പണിക്കര്‍കവിത എക്കാലവും സൂക്ഷിച്ചു. സാഹിത്യ സൈദ്ധാന്തികതയുടെ, വിവര്‍ത്തനങ്ങളുടെ വഴിയിലും അതുല്യമായ സംഭാവനകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020 സെപ്റ്റംബര്‍ 12 അയ്യപ്പപ്പണിക്കരുടെ തൊണ്ണൂറാം ജന്മദിനമായിരുന്നു.

16ാം നൂറ്റാണ്ടിലെ കശ്മീരി കവയിത്രി ഹബ്ബ ഖാത്തൂണിന്റെ പ്രേമഗാനം

'അരങ്ങിലേക്ക്'

ഞാനാണു ഭൂമി, നീയാകാശമാകുന്നു;
ഞാനാണു നിഗൂഢത മറയ്ക്കുന്ന വസ്ത്രം
ഞാനാണു മധുര,മെന്നതിഥി നീ വന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.

മായുന്ന വേനല്‍ പതുക്കെപ്പതുക്കെ
വാടുമെന്‍ ചെടിയെന്നുഭയമുണ്ടെനിക്കും
ഹാ വരൂ, രാക്കിളീ, നീയിന്നുവന്നെന്റെ
മാതളപ്പൂവിനെ കയ്യടക്കൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT