Poems

കവിതകള്‍: വിഷ്ണുപ്രിയ പി എഴുതിയ കവിത

ശരീരത്തില്‍ ജനലുകളുണ്ടായത് മുതല്‍ലോകത്തിന്റെ വിശാലതമുഴുവനുംഎനിക്ക് മുറികളായി. 

വിഷ്ണുപ്രിയ പി.

മുടിപ്പിന്നല്‍
കുടുക്കിട്ട എതിര്‍പ്പുകളുടെ 
കുത്തനെയുള്ള ഇറക്കം.

കണ്ണട 

ശരീരത്തില്‍ ജനലുകളുണ്ടായത് മുതല്‍
ലോകത്തിന്റെ വിശാലത
മുഴുവനും
എനിക്ക് മുറികളായി. 

പാദശരം
കാല്‍ച്ചുവട്ടില്‍ വട്ടംകൂടിനിന്ന്
തലയാട്ടുന്നവര്‍. 

തുന്നല്‍
മുഴച്ച് നില്‍ക്കുമെങ്കിലും
വിട്ടുപോവരുതാത്തതിന്റെ
തുറന്നെഴുത്ത്.

പുരികം
കൂട്ടം തെറ്റിപ്പോയ
ഒരു വരിക്കാട്

മൂക്ക് 
ഉയര്‍ന്നുയര്‍ന്ന്
ഒരു കുന്നായി മാറിയവള്‍

പല്ല് 
അപകര്‍ഷതയുടെ 
ഇടവേളകളില്‍ മാത്രം
ഞാന്‍ പുറത്തുകാട്ടുന്ന
മഞ്ഞ ഫലകങ്ങള്‍.

രക്തസാക്ഷി
അമ്മയുടെ 
കണ്ണെരിഞ്ഞപ്പോള്‍
ഉള്ളില്‍ പിടഞ്ഞു
പൊട്ടിത്തെറിച്ച കടുകുമണി.

പ്രസവം
മത്സ്യങ്ങളുടെ കരച്ചില്‍ കേട്ട്
ഉറക്കമുണര്‍ന്ന കാട് 
ചൂണ്ടക്കൊളുത്തുകളില്‍
വയറുതുന്നി
പതിയെ എഴുന്നേറ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT