പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കല്യാണ്‍ സിങ്‌ 
Malayalam Vaarika

കല്യാണ്‍ സിങ് മടങ്ങിയെത്തുന്നു; രാമക്ഷേത്രത്തിലും ഒബിസി വോട്ടിലും കണ്ണുവച്ച് ബിജെപി

അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന ബിജെപി നേതാവ് കല്യാണ്‍ സിങ് സംഘടനാരംഗത്ത് തിരിച്ചെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന ബിജെപി നേതാവ് കല്യാണ്‍ സിങ് സംഘടനാരംഗത്ത് തിരിച്ചെത്തുന്നു. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിങ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. വീണ്ടും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവുന്ന കല്യാണ്‍ സിങിനെ ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് സ്വാഗതം ചെയ്യും. ലഖ്‌നൗവില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് പ്രാഥമിക അംഗത്വം നല്‍കും. 

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആവശ്യം ഉന്നയിച്ചവരില്‍  മുന്‍ നിരയില്‍ നിന്ന നേതാക്കളില്‍ ഒരാളാണ് കല്യാണ്‍ സിങ്. 2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കല്യാണ്‍ സിങിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. ലോധി വിഭാഗത്തില്‍ നിന്നുള്ള കല്യാണ്‍ സിങിന് ഒബിസി വിഭാഗത്തിന്റെ വോട്ട് ഏകീകരിക്കാന്‍ സാധിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT