താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി ജോഷി ചിത്രം ആന്റണി. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്നാണ് 11 ലക്ഷം രൂപ സഹായമായി നൽകിയത്. സിനിമയുടെ ഭാഗമായ എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകി. കൂടാതെ നിർമാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് സഹായം എത്തിച്ചത്.
ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിൽ ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രൊഡ്യൂസറായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റു അണിയറ പ്രവർത്തകരും ചേർന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി. ഈ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കാണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കിൽ അത് വലുതായി കാണുന്നു എന്നും താരങ്ങൾ പ്രതികരിച്ചു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നേരത്തെ ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates