ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്  എക്സ്
Entertainment

​ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനു വീണ്ടും രാജ്യാന്തര പുരസ്‌കാരം; ഗോതം അവാര്‍ഡില്‍ തിളങ്ങി പായല്‍ കപാഡിയ ചിത്രം

പ്രഭയായ് നിനച്ചതെല്ലാം എന്ന പേരിൽ അടുത്തിടെ ചിത്രം തിയറ്ററുകളിലുമെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വീണ്ടും പുരസ്കാര പ്രഭയിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 2024 ലെ ​ഗോതം അവാർഡ്സിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ പുരസ്കാരം ചിത്രം സ്വന്തമാക്കി. തിങ്കളാഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിത്രത്തെ തേടി പുതിയ പുരസ്കാരവുമെത്തിയിരിക്കുന്നത്.

"ഗ്രീൻ ബോർഡർ", "ഹാർഡ് ട്രൂത്ത്സ്", "ഇൻസൈഡ് ദ് യെല്ലോ കൊക്കൂൺ ഷെൽ", "വെർമിഗ്ലിയോ" എന്നിവയായിരുന്നു പുരസ്കാരത്തിനായി മത്സരിച്ച മറ്റ് ചിത്രങ്ങൾ. മികച്ച സംവിധാനത്തിനുള്ള വിഭാ​ഗത്തിലും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ പായൽ കപാഡിയെ പിന്തള്ളി "നിക്കൽ ബോയ്‌സ്" എന്ന ചിത്രം സംവിധാനം ചെയ്ത റാമെൽ റോസ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷം ആദ്യം നടന്ന 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ഈ ചിത്രം, ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു.

കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുമാരുടെ കഥയാണ് പറയുന്നത്. പ്രഭയായ് നിനച്ചതെല്ലാം എന്ന പേരിൽ അടുത്തിടെ ചിത്രം തിയറ്ററുകളിലുമെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT