Bhavana, Mammootty 
Entertainment

'മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം'; ഭാവന പറയുന്നു

എല്ലാവരും ചോദിച്ചത് ഒരേയൊരു ചോദ്യം. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരികെ വന്നതിനെക്കുറിച്ചും ഭാവന. ആദം ജോണിന് ശേഷം താന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. ആഷിഖ് അബുവും പൃഥ്വിരാജുമടക്കം തന്നെ സിനിമകള്‍ക്കായി സമീപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തോട് പോലും നോ പറഞ്ഞുവെന്നും ഭാവന പറയുന്നു.

പിന്നീട് താന്‍ തിരികെ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ വരുന്നത്. ഈ സിനിമയോടും താന്‍ ആദ്യം നോ ആണ് പറഞ്ഞതെന്നും ഭാവന പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ആദം ജോണിന് ശേഷമുള്ള ഇടവേള ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ഇപ്പോള്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. പെട്ടെന്നൊരു നാള്‍ എനിക്ക് മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കണം എന്ന് തോന്നി. അതിലൂടെ എനിക്കൊരു കംഫര്‍ട്ട് ലഭിച്ചു. ആദം ജോണ്‍ കഴിഞ്ഞ്, ഞാന്‍ കല്യാണം കഴിക്കുകയും ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു. ഇടയ്ക്ക് വന്ന് വീട്ടുകാരെ കാണുമായിരുന്നു. എങ്കിലും ഞാന്‍ ഇവിടെയില്ല എന്നത് കംഫര്‍ട്ടബിളായിരുന്നു. ആ ഇടവേള എന്റെ തിരഞ്ഞെടുപ്പായിരുന്നു.

മലയാള സിനിമയില്‍ നിന്നും സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാനും കഥകള്‍ കേള്‍ക്കാനും പറഞ്ഞിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ ഒക്കെ വിളിച്ചു. മമ്മൂക്കയുടെ സിനിമയോടും ഞാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ നോ പറഞ്ഞതെന്ന് ചോദിച്ചാല്‍ അറിയില്ല. ശരിക്കും എനിക്കും ഉത്തരമില്ല. പക്ഷെ ഞാന്‍ അതില്‍ ഒക്കെയായിരുന്നു. ആ ബബിള്‍ പൊട്ടിച്ച് പുറത്ത് വരാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

തിരികെ വരാന്‍ സമയമെടുത്തു. നാലോ അഞ്ചോ വര്‍ഷം വേണ്ടി വന്നു. മലയാള സിനിമ ചെയ്യാന്‍ പ്ലാനേ ഉണ്ടായിരുന്നില്ല. കന്നഡ സിനിമകള്‍ ചെയ്യുകയായിരുന്നു. ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നുവിലേക്ക് വിൡക്കുന്നത്. എന്റെ ആദ്യ പ്രതികരണം നോ ആയിരുന്നു. കഥ കേള്‍ക്കൂവെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പത്ത് മിനുറ്റെങ്കിലും കഥ കേള്‍ക്കാന്‍ തരൂവെന്ന് പറഞ്ഞു. വേണ്ട, കഥ കേട്ടാല്‍ നോ പറയുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നുമെന്ന് ഞാന്‍ പറഞ്ഞു.

അവര്‍ പല വഴിക്കും ശ്രമിച്ചു. എന്റെ സുഹൃത്തുക്കളോടൊക്കെ ചോദിച്ചു. അവര്‍ എല്ലാവരും എന്നോട് ചോദിച്ചത് ഒരേയൊരു ചോദ്യമാണ്. മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിലൂടെ നീ എന്താണ് നേടുന്നത്? എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെ, എങ്ങനെ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചുവോ, അതുപോലെ തന്നെ ആ തിരക്കഥ കേള്‍ക്കാനും ഞാന്‍ തീരുമാനിച്ചു. കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് തിരികെ വരുന്നത്. പിന്നീട് മലയാളത്തിലും കന്നഡയിലും സിനിമകള്‍ ചെയ്തുവരികയാണ്.

Bhavana about her break and comeback to malayalam cinema. she even said no to a Mammootty movie. But this question made her rethink her decision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ഗുരുവായൂർ ദേവസ്വം നിയമനം നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് 55കാരൻ മരിച്ചു

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ വായിച്ച് മുഖ്യമന്ത്രി; മേനക ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT