ജോ മേഴ്‌സാ മാര്‍ലി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

റെഗ്ഗേ ​ഗായകനായിരുന്ന ജോ മേഴ്‌സോയെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്; ലോക പ്രശസ്ത റെഗ്ഗേ സംഗീതഞ്ജൻ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു. 31 വയസായിരുന്നു. റെഗ്ഗേ ​ഗായകനായിരുന്ന ജോ മേഴ്‌സോയെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കിനെത്തുടർന്നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. 

ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയുടെ മകനായി 1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സ ജനിച്ചത്. ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു. മിയാമി കോളജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തില്‍ സജീവമാകുന്നത്.

മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് റെ​ഗ്ഗേ സം​ഗീതലോകത്തിലേക്ക് കടന്ന ജോ മേഴ്സാ മാർലിയുടെ നിരവധി ആൽബങ്ങളാണ് ശ്രദ്ധേയമായത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍. ഭാര്യയും മകളുമുണ്ട്. 

റെ​ഗ്ഗേ സം​ഗീതത്തെ ജനകീയവൽക്കരിച്ച സം​ഗീത മാന്ത്രികനാണ് ബോബ് മാര്‍ലി. ​ഗെറ്റ് അപ്പ് സ്റ്റാൻഡ് അപ്പ്, നോ വുമൺ ക്രൈ, ഈസ് ദിസ് ലവ് തുടങ്ങിയ നിരവധി ആൽബങ്ങളാണ് ബോബ് മാർലിയുടേതായി പുറത്തുവന്നത്. 1981ൽ മെലനോമയെ തുടർന്ന് 36ാം വയസിലാണ് ബോബ് മാർലി മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT