കൊച്ചി: ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിലാണ് കേസ്. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തിയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ചിത്രത്തിന്റെ നിർമാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നൽകിയിരുന്നു. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് അഞ്ജന സിനിമാ നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തൃപ്പൂണിത്തുറ മാജിസ്‌ട്രേട്ട് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന അബ്രഹാം ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates