tg vinayan  ടിവി ദൃശ്യം
Entertainment

'ഇതു കാവ്യ നീതിയുടെ കാലം, പൊയ്മുഖങ്ങള്‍ക്കിതു കഷ്ടകാലം'

കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരായ പൊലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒളിയമ്പുമായി സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് വിനയന്റെ പരോക്ഷ വിമര്‍ശനം. ആരെയും പേരെടുത്ത് പറയാത്ത പോസ്റ്റില്‍ പൊയ്മുഖങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നും, ഇപ്പോള്‍ കാവ്യ നീതിയുടെ കാലമാണെന്നും വിനയന്‍ പറയുന്നു.

കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്-

ഇതു കാവ്യ നീതിയുടെ കാലം

കണ്ടകശനി മാറിയ സത്യം

കരുത്തായി മാറുന്ന കാലം

പുകഴ്ത്തുപാട്ടുകള്‍ക്ക്

ശ്രുതിപിഴച്ചോരു കാലം

പൊയ്മുഖങ്ങള്‍ക്കിതു കഷ്ട കാലം -

എന്നാണ് വിനയന്റെ പ്രതികരണം.

നേരത്തയും രഞ്ജിത്തിന് എതിരെ വിമര്‍ശനവുമായി വിനയന്‍ രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിന്റെ രാജി വച്ച സമയത്തായിരുന്നു ഇത്. ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും വിനയന്‍ പ്രതികരിച്ചിരുന്നു. സ്ത്രീ വിഷയത്തിലാണ് രഞ്ജിത്തിന്റെ രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പ്രതികരണം. ചലച്ചിത്ര അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്‍കിയിരുന്നതായും വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.

അതിനിടെ, റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയും അന്നേദിവസം പരിഗണിക്കും.

Director tg vinayan facebook post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

കല്യാണസൗഗന്ധികത്തില്‍ യൂറോപ്യന്‍ ടച്ച്, കഥകളിയില്‍ അരങ്ങേറ്റത്തിന് ഇറ്റാലിയന്‍ കലാകാരൻമാർ

15 വര്‍ഷം കൊണ്ട് അരക്കോടി രൂപ സമ്പാദിക്കാം!; ചെയ്യേണ്ടത് ഇത്രമാത്രം

ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍

പന്ത്രണ്ടാം ക്ലാസിൽ പഠിച്ചില്ലെങ്കിലും ബിരുദം നേടാം, കേരളത്തിൽ ആദ്യം; എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അവസരം

SCROLL FOR NEXT