G Venugopal 
Entertainment

'ഷാനിനും വരനും ലഞ്ച് തയ്യാറാക്കി കാത്തിരുന്നു, അവളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ചുപോയി'; ഉള്ളുപൊള്ളിച്ച് വേണുഗോപാല്‍

കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി വരുന്ന മാലാഖ കൊച്ച്

സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സണിന്‍റെ ഓര്‍മ ദിവസം വികാരഭരിതമായ കുറിപ്പുമായി ജി വേണുഗോപാല്‍. പ്രതിശ്രുത വരനോടൊപ്പം തന്റെ വീട്ടില്‍ ലഞ്ചിനു വരാം എന്ന് പറഞ്ഞ ദിവസമാണ് ഷാനിനെ മരണവാര്‍ത്ത കേള്‍ക്കുന്നതെന്നാണ് വേണുഗോപാല്‍ പറയുന്നത്. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ചായിരുന്നു ഷാനെന്നും അദ്ദേഹം ഓര്‍ക്കുന്നു. ആ വാക്കുകളിലേക്ക്:

ഷാന്‍ ജോണ്‍സണ്‍ അകാലത്തില്‍ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവള്‍ സംഗീതം നല്‍കിയ ഒരു ഗാനത്തിന് എന്റെ ശബ്ദം റിക്കാര്‍ഡ് ചെയ്യാന്‍ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എന്റെ വീട്ടില്‍ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയില്‍ നമുക്ക് പോകാം എന്നായിരുന്നു പ്ലാന്‍.

രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ സംവിധായകന്‍ വിജി തമ്പിയുടെ ഫോണ്‍ കാള്‍. ഷാനിന്റ മരണ വാര്‍ത്ത കേള്‍ക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാര്‍ത്ത സത്യമാകരുതെ എന്ന പ്രാര്‍ത്ഥനയില്‍ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും സ്‌ക്രോളിങ് ആയി കൊടുത്തു തുടങ്ങിയിരുന്നു.

വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാര്‍ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂണ്‍ ചെയ്ത് വരികള്‍ എഴുതാന്‍ അവള്‍ അന്നേ താല്‍പ്പര്യം കാണിച്ചിരുന്നു.

'ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആന്റിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോള്‍ പ്രതിഫലം എത്രയാ വാങ്ങുന്നത്'? ഞാനവളെ വഴക്കു പറഞ്ഞു അന്ന്. ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങള്‍ അവളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷന്‍ റീല്‍ പോലെ ആ കുടുംബത്തിന്റെ സന്തോഷങ്ങള്‍, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കണ്‍മുന്നില്‍ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങള്‍ക്ക് ഇരയായവര്‍.

' ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍, ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍ 'രചനയും ഗാന ആല്‍ബം നിര്‍മ്മാണവും: ഉണ്ണി മാഞ്ഞാലി സംഗീതം: ഷാന്‍ ജോണ്‍സണ്‍. ഗായകര്‍: ജി വേണുഗോപാല്‍, സുജാത.

G Venugopal remembers Johnson master's daughter Shan Jonhson. She passed away ten years ago today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

മുതിര കഴിക്കാം ആരോ​ഗ്യം മെച്ചപ്പെടുത്താം

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത്

SCROLL FOR NEXT