Mammootty ഇൻസ്റ്റ​ഗ്രാം
Entertainment

'നോക്കുമ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ മമ്മൂട്ടി പൊട്ടിക്കരയുകയാണ്'; കാര്‍ക്കശ്യത്തിന്റെ മുഖംമൂടിയണിഞ്ഞ കരുതല്‍

അതാണ് അയാളുടെ മനസ്

സമകാലിക മലയാളം ഡെസ്ക്

ഇന്ന് മമ്മൂട്ടിയുടെ ജന്മദിനാണ്. മമ്മൂട്ടിയ്ക്ക് പകരക്കാരോ താരതമ്യങ്ങളോയില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. സ്വയം വെട്ടിയ വഴിയിലൂടെയാണ് മൂഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടിയിലേക്ക് അദ്ദേഹം എത്തുന്നത്. ഓണ്‍സ്‌ക്രീനിലെ മമ്മൂട്ടിയോളം തന്നെ ഓഫ് സ്‌ക്രീനിലെ മമ്മൂട്ടിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.

പുറമേക്ക് കാര്‍ക്കശ്യക്കാരനെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ കൊച്ചുകുട്ടികളുടേത് പോലെ ലോലമായൊരു ഹൃദയത്തിന് ഉടമയാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയും. ഒരിക്കല്‍ തന്റെ ജീവന്‍ നഷ്ടമാകുമോ എന്ന് പേടിച്ച് പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെ ജയറാം ഇന്നും ഓര്‍ക്കുന്നുണ്ട്.

മുമ്പൊരിക്കല്‍ ആ അനുഭവം ജയറാം പങ്കുവച്ചിരുന്നു. ജയറാമും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തിയ അര്‍ത്ഥം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. അതേക്കുറിച്ച് ജയറാം പറഞ്ഞതിങ്ങനെയാണ്:

സത്യന്‍ അന്തിക്കാടിന്റെ അര്‍ത്ഥം എന്നൊരു സിനിമയുണ്ട്. ഞാന്‍ ട്രെയ്നിന് തല വച്ച് ആത്മഹത്യ ചെയ്യാന്‍ പോവുമ്പോള്‍ മമ്മൂട്ടി വന്ന് എന്നെ രക്ഷിക്കുന്നതാണ് രംഗം. ഇന്നാണെങ്കില്‍ ഗ്രീന്‍മാറ്റ് വച്ച് ഷൂട്ട് ചെയ്യാം. അന്ന് റിയലായി തന്നെ എടുക്കണം. സൗകര്യങ്ങള്‍ കുറവാണ്. കൊല്ലം-ചെങ്കോട്ട റൂട്ടില്‍ രാത്രി എഴ് മണിയ്ക്ക് ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.

സത്യന്‍ അന്തിക്കാട് സീന്‍ വിശദീകരിച്ചു തന്നു. ഞാന്‍ മമ്മൂക്കയോട് എന്റെ ജീവന്‍ നിങ്ങളുടെ കയ്യിലാണ്, കാരണം പുറം തിരിഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് ട്രെയിന്‍ കാണാന്‍ സാധിക്കില്ല. എന്നെ കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ എന്റെ പരിപാടി തീരും എന്ന് പറഞ്ഞു. ഏയ് അതൊന്നുമില്ലെടാ എന്ന് മമ്മൂക്ക. പിന്നെ എന്‍ജിന്‍ ഡ്രൈവര്‍ വന്നു. രാത്രി ഇരുട്ടായതിനാല്‍ ഹെഡ് ലൈറ്റ് വെളിച്ചം മാത്രമേ ഉണ്ടാകൂ. അത് എത്ര ദൂരെയാണെന്ന് മനുഷ്യന് കണക്ക് കൂട്ടാന്‍ പറ്റില്ല. ശബ്ദവും കേള്‍ക്കും. ചിലപ്പോള്‍ തൊട്ടടുത്തായിരിക്കും. നിങ്ങള്‍ ഉദ്ദേശിക്കുന്നതിനും മുമ്പ് പാസ് ചെയ്ത് പോയിരിക്കും എന്നൊക്കെ പറഞ്ഞു.

അതോടെ മമ്മൂട്ടിയ്ക്ക് ടെന്‍ഷന്‍ ആയിത്തുടങ്ങി. എങ്കിലും അത് ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞു. അദ്ദേഹം കുറച്ച് കുറച്ചായി ടെന്‍ഷനാകുന്നുണ്ടായിരുന്നു. നേരത്തെ വളരെ കൂളായി നിന്ന മമ്മൂട്ടിയെ ഷൂട്ടിന് അരമണിക്കൂര്‍ മുമ്പ് പോയി കണ്ടപ്പോള്‍ പാവത്തിന്റെ കൈ കിടുകിടാന്ന് വിറയ്ക്കുകയാണ്. എന്തുപറ്റി മമ്മൂക്ക എന്ന് ഞാന്‍ ചോദിച്ചു. ഏയ് ഒന്നുമില്ലെടാ, നീ നിന്നോളണേ എന്ന് പറഞ്ഞ് കയ്യില്‍ പിടിച്ചു. പാവം ആദ്യമായി അഭിനയിക്കാന്‍ വന്നൊരാളെപ്പോലെ നിന്ന് വിറയ്ക്കുകയാണ്. ഞാന്‍ പറയുമ്പോള്‍ നീ ചാടിക്കോളണേടാ എന്നൊക്കെ വിറച്ചു കൊണ്ട് പറഞ്ഞു. ആ പാവം വല്ലാത്ത ടെന്‍ഷനിലായിരുന്നു.

സീനെടുക്കുമ്പോള്‍ കൃത്യമായി തന്നെ ചാടി. എന്നെക്കൊണ്ട് ചാടിയതും ട്രെയിന്‍ കടന്നു പോയി. സെക്കന്റിന്റെ ഒരംശത്തിലാണ് കടന്നുപോകുന്നത്. കണ്ടു നിന്ന ജനങ്ങള്‍ കയ്യടിച്ചു. എല്ലാം കഴിഞ്ഞ് ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാണുന്നത് ആ പാവം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരയുകയാണ്. അതാണ് അയാളുടെ മനസ്. കഥാപാത്രമൊക്കെ മാറി, യഥാര്‍ത്ഥ മനുഷ്യനായി മാറുകയായിരുന്നു അദ്ദേഹം ആ സമയം.

Once Jayaram recalled how Mammootty got tensed and cried after a scene in the movie Artham. The Magastar was worried about the life of Jayaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT