കൈലാസ് നാഥ് / ഫേയ്സ്ബുക്ക് 
Entertainment

20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി, നന്ദി പറഞ്ഞ് കൈലാസ് നാഥ്

നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം

സമകാലിക മലയാളം ഡെസ്ക്

സിനിമ സീരിയൽ താരം കൈലാസ് നാഥ് 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സഹായവും പിന്തുണയും നൽകിയ തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറയാനും അ​ദ്ദേഹം മറന്നില്ല. രോ​ഗ ബാധിതനായി ആശുപത്രിയിലായതോടെ ചികിത്സാ ചെലവ് വഹിക്കാനാകാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നു കൈലാസിന്റെ കുടുംബം. തുടർന്ന് അദ്ദേഹത്തിനായി സഹായം അഭ്യർഥിച്ച് സഹാതാരങ്ങളും സുഹൃത്തുക്കളും രം​ഗത്തെത്തിയിരുന്നു. 

കൈലാസ് നാഥിന്റെ സുഹൃത്തിന്റെ കുറിപ്പ്

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചില്‍ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‌നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‌നേഹം 

കൈലാസേട്ടന്റെ വാക്കുകള്‍
ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ എല്ലാം പ്രാര്‍ത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോര്‍ട്ടിന്റേയും ഫലമായി , ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകള്‍ക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT