Kara  ഇൻസ്റ്റ​ഗ്രാം
Entertainment

മമിതയ്ക്കും സുരാജിനും പിന്നാലെ 'കര'യിൽ ജയറാമും; 'ഇതെന്താ മലയാള സിനിമയാണോ' എന്ന് സോഷ്യൽ മീഡിയ

ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് മമിത ചിത്രത്തിലെത്തുന്നത്.

Hima Prakash

ധനുഷിന്റേതായി ഈ വർഷം ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കര. പോർ തൊഴിലിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കര. കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിനൊരുങ്ങുകയാണ്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് മമിത ചിത്രത്തിലെത്തുന്നത്.

സെല്ലി എന്ന ​ഗ്രാമീണ യുവതിയായാണ് മമിത കരയിലെത്തുക. മലയാളി താരങ്ങളായ ജയറാമും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിന്റെ ഭാ​ഗമാണ്. ഭരതൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. തമിഴിലെ സുരാജിന്റെ ആദ്യത്തെ പൊലീസ് വേഷം കൂടിയാണ് ചിത്രത്തിലേത്.

നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സുരാജിന്റേതെന്നാണ് പുറത്തുവരുന്ന വിവരം. മുത്തുസെൽവം എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തിയത്. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ഇൻട്രസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമാണ് കരയിലേതെന്നാണ് ജയറാം അടുത്തിടെ പറഞ്ഞത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

റിവഞ്ച് ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ കരസാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. കരുണാസ്, കെ എസ് രവികുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഏപ്രിൽ 30 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Kara movie Jayaram character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്‍വറിന് ഗ്യാസ് സിലിണ്ടര്‍, ജി സുധാകരന് തെങ്ങിന്‍ തോട്ടം, എകെ ശശീന്ദ്രന് ക്ലോക്ക് ലഭിച്ചില്ല; സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

സ്ത്രീത്വത്തെ അപമാനിച്ചു; പ്രതിഭയ്ക്കെതിരായ പരാമർശത്തില്‍ ലീഗ് നേതാവിനെതിരെ കേസ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

'മധ്യവേനല്‍ അവധി ഒരുമാസമായി വെട്ടിക്കുറച്ചു'; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്

SCROLL FOR NEXT