Keneeshaa 
Entertainment

നാല് വയസ് മുതല്‍ പീഡനം, 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി; രവി മോഹനുമായുള്ള ബന്ധം; പൊട്ടിത്തെറിച്ച് കെനീഷ

കഥകളുണ്ടാക്കുന്നവര്‍ എന്നെപ്പറ്റി അറിയാനായി ഡിറ്റക്ടീവുകളെ അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ രവി മോഹനുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഗായിക കെനീഷ ഫ്രാന്‍സിസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട വിഡിയോകളിലൂടെയാണ് കെനീഷയുടെ പ്രതികരണം. താന്‍ ആരുടേയും കുടുംബം തകര്‍ത്തില്ല. ജീവിതത്തില്‍ തകര്‍ന്നു പോയൊരു സുഹൃത്തിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കെനീഷ പറയുന്നു. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം സത്യമറിയാമെന്നും കെനീഷ പറയുന്നു.

കെനീഷയുടെ വിഡിയോയിലെ പ്രസക്തഭാഗങ്ങള്‍:

ക്രൂരമായൊരു കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛന്റേയും അമ്മയുടേയും എകമകളാണ്. 2013 ല്‍ അമ്മ മരിച്ചു. 2017 ല്‍ അച്ഛന്‍ മരിച്ചു. നാല് വയസ് മുതല്‍ എന്റെ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി അതിക്രമിച്ചിട്ടുണ്ട്. 18-ാം വയസില്‍ എന്നെ കല്യാണം കഴിപ്പിച്ചു. ആ പ്രായത്തിലുള്ളൊരു കുട്ടിയ്ക്ക് അതായിരുന്നില്ല ആവശ്യം. നാല് മാസം മാത്രമായിരുന്നു ആ ബന്ധം നിലനിന്നത്. അയാള്‍ക്ക് പത്തിലധികം കാമുകിമാരുണ്ടായിരുന്നു. നിരന്തരം പീഡനം നേരിട്ടു. പീഡനത്തില്‍ എന്റെ വയറ്റിലുണ്ടായിരുന്നു കുഞ്ഞിനെ നഷ്ടമായി. 19-ാം വയസിലാണ് ഇത് സംഭവിക്കുന്നത്.

പിന്നാലെ അമ്മയെ നഷ്ടമായി. നാല് വര്‍ഷക്കാലം അല്‍ഷിമേഴ്‌സ് രോഗിയായ അച്ഛനെ നോക്കി. പത്ത് വര്‍ഷക്കാലമായി ഒറ്റയ്ക്കാണ് ജീവിതം നയിക്കുന്നത്. ആരും പറയില്ല കെനീഷ ഫേവറിലൂടെയാണ് എന്തെങ്കിലും നേടിയതെന്ന്. ബാറില്‍ അഞ്ഞൂറ് രൂപയ്ക്ക് പാടിയാണ് കരിയര്‍ ആരംഭിക്കുന്നത്. അതിലൊരു പ്രശ്‌നവും കാണുന്നില്ല. ഇന്ന് എന്നെ ഇവിടെ എത്തിച്ചതിന്റെ തുടക്കം അതായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്നെക്കുറിച്ച് കഥകളുണ്ടാക്കുന്നവര്‍ എന്നെപ്പറ്റി അറിയാനായി ബെംഗളൂരിവിലേക്ക് ഡിറ്റക്ടീവുകളെ അയച്ചു. ഞാന്‍ ആരെയാണ് കല്യാണം കഴിച്ചതെന്ന് അറിയാന്‍. എന്റെ അച്ഛനെ ഒരു വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പറയുന്നു. എന്നെ കണ്ടാല്‍ അച്ഛനേയും അമ്മയേയും വേണ്ടെന്ന് വെച്ച ആളാണെന്ന് തോന്നുന്നുണ്ടോ? വിവരക്കേട് പറയരുത്. അനാഥയായിരിക്കുന്നത് ആസ്വദിക്കുന്ന ആളല്ല ഞാന്‍. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നം? ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. എന്നോട് നിയമത്തെ വിശ്വസിക്കാനും പിന്തുടരാനുമായിരുന്നു പറഞ്ഞത്. എനിക്ക് ഒന്നും തെളിയിക്കേണ്ടതില്ല. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഞാന്‍ മറ്റൊരാളെ തന്റെ കുഞ്ഞില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് തോന്നുന്നുണ്ടോ?

കുറച്ച് ദിവസം മുമ്പ് പാലക്കാട് ഷോ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു പരിപാടി. പാലക്കാടു നിന്ന് മാത്രമല്ല കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ പരിപാടി കണ്ടു. കേരളത്തില്‍ നിന്നും കൂടുതല്‍ പരിപാടികളുടെ ഓഫറുകളും ലഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞാണ് അറിയുന്നത് എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയിട്ടുണ്ടെന്ന്. മെസേജുകള്‍ വന്ന് തുടങ്ങിയപ്പോഴാണ് മനസിലായത്. ഉടന്‍ അക്കൗണ്ട് തിരിച്ചു പിടിച്ചു. പരാതി നല്‍കിയിട്ടുണ്ട്.

എനിക്ക് കോടതി നോട്ടീസ് അയ്യചെന്ന തമിഴ്മാധ്യമങ്ങളിലെ വാര്‍ത്ത വാ്യജമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ആ കോടതി നോട്ടീസ് കാണുക പോലും ചെയ്യാതെ വാര്‍ത്ത എഴുതാനാകുന്നത്. എനിക്ക് അങ്ങനൊരു നോട്ടീസും കിട്ടിയിട്ടില്ല. ഒന്നും കിട്ടിയിട്ടില്ല. ഇത് എവിടുന്ന് വരുന്നുവെന്ന് അറിയില്ല. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ബോട്ടിനെ വച്ച് മെസേജ് അയക്കുകയും മറുപടി നല്‍കുകയായിരുന്നു. എന്റെ മറുപടികളായിരുന്നില്ല അതൊന്നും. ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരാള്‍ സഹായം തേടി വന്നപ്പോള്‍ തെറാപ്പിസ്റ്റ് എന്ന നിലയില്‍ അയാള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ചെയ്തത്. വീട്ടുകാരേയും കൂട്ടുകാരേയുമെല്ലാം കടന്ന് ഒരാള്‍ സഹായം തേടി വരുമ്പോള്‍ അയാള്‍ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഊഹിക്കാം. സ്വയം തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള പക്വതയും പ്രായവുമായവരാണ് എല്ലാവരും.

അദ്ദേഹത്തിനുണ്ടായ മാനസികാഘാതം കുടുംബം പുനസ്ഥാപിക്കാനുള്ള നിലയില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായും അകറ്റിയിരുന്നു. ആ സാഹചര്യത്തില്‍ ആ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യത്തിലല്ല ഞാന്‍ വളര്‍ന്നത്. ആരേയും ചതിക്കരുത്, കള്ളം പറയരുത്. അര്‍ഹതപ്പെടാത്തത് സ്വന്തമാക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എനിക്കാരുടേയും കുടുംബം തകര്‍ക്കാനുള്ള ഉദ്ദേശ്യമില്ല.

ഞങ്ങള്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അത്രയും പ്രശ്‌നമുണ്ടായിട്ടും സിഎം വരെ ആയിട്ടുണ്ട്. എന്താണ് നടന്നതെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അറിയാം. രവി മോഹന്റെ കൂടെ ഞാന്‍ പലയിട്ടത്തും യാത്ര ചെയ്തിട്ടുണ്ട്. ഒരുപാട് പേര്‍ വന്ന് എന്റെ കൈ പിടിച്ച് അദ്ദേഹത്തെ രക്ഷിച്ചതും, ആ മുഖത്ത് വീണ്ടും ചിരി കൊണ്ടു വന്നതിനും നന്ദി പറഞ്ഞിട്ടുണ്ട്. ഒരു സുഹൃത്തിനെ സഹായിച്ചതിനാണോ എന്നെ ആക്രമിക്കുന്നത്? എല്ലാത്തിനും തീര്‍പ്പു കല്‍പ്പിക്കുന്നൊരു ദിവസം വരും. ഇത് കലിയുഗമാണ്. കര്‍മ എവിടേയും പോകില്ല. ഞാന്‍ ആരെന്ന് എനിക്കറിയാം. എന്നെക്കുറിച്ച് ആശങ്കപ്പെടണ്ട.

Keneeshaa Francis breaks silence on Ravi Mohan controversy. Says she didnt' break any house. Recalls her childhood and early marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭോജ്ശാലയിലെ തര്‍ക്കസ്ഥലം സരസ്വതി ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; ഉത്തരവ് അയോധ്യ വിധിയും പരിഗണിച്ച്

ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത താരം, സൂര്യയുടെ ഹെൽത്ത് മന്ത്ര ഇതാണ്

കപ്പലുകളേയും വിമാനങ്ങളേയും 'മുക്കിയ' ചുരുളി; ബര്‍മൂഡ ട്രയാങ്കിളിനുള്ളില്‍ 'തിളങ്ങുന്ന പാളികള്‍'; ദൂരുഹതയൊഴിയുന്നു?

ഇരയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തു, അന്വേഷണത്തില്‍ വീഴ്ച; ആര്‍ജി കര്‍ ബലാത്സംഗക്കേസില്‍ 3 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

VD Satheesan Cabinet Live: മന്ത്രിമാരെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT