ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു'; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍

കെകെയ്ക്ക് ഏറെനാളായ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നും ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുഴഞ്ഞുവീണ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. കെകെയ്ക്ക് ഏറെനാളായ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. കെകെയ്ക്ക് ഹൃദയസംബന്ധങ്ങളായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന് കൃത്യമായ ചികിത്സ തേടിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഈ പരിപാടിക്കിടെ അദ്ദേഹത്തിന് അമിതമായ ആകാംഷയുണ്ടാവുകയും അദ്ദേഹത്തിന്റെ രക്തചംക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീഴാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ബോളിവുഡിനേയും സംഗീത ലോകത്തിലേയും ദുഃഖത്തിലാഴ്ത്തി കെകെയുടെ അപ്രതീക്ഷിത അന്ത്യം. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ കെകെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

SCROLL FOR NEXT