വിദ്യാസാഗർ/ ഇൻസ്റ്റഗ്രാം 
Entertainment

ആ ഈണം സമ്മർ ഇൻ ബത്‌ലഹേമിന് വേണ്ടി ആയിരുന്നില്ല; 'എത്രയോ ജന്മ'ത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തി വിദ്യാസാഗർ

സംവിധായകന്റെ നിർദേശ പ്രകാരം പിന്നീട് ഈ ഈണങ്ങൾ ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

1998 ൽ സിബി മലയിൽ സംവിധാനം ചെയ്‌ത സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. എന്നാൽ ചിത്രത്തിലെ പ്രശസ്‌തമായ രണ്ട് ഗാനങ്ങളെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകൻ വിദ്യാസാഗർ. 

'എത്രയോ ജന്മമായി' എന്ന ഗാനവും 'ഒരു രാത്രി കൂടി വിടവാങ്ങവെ' എന്ന ഗാനവും സിബി മലയിൽ തന്നെ സംവിധാനം ചെയ്യാനിരുന്ന ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈണങ്ങളായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ക്ലബ് എഫ്‌എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംവിധായകന്റെ നിർദേശ പ്രകാരം പിന്നീട് ഈ ഈണങ്ങൾ ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ഗാനങ്ങൾക്ക് വരികൾ എഴുതിയത്.

യേശുദാസ്, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍, ചിത്ര, സുജാത എന്നിവരായിരുന്നു ഗാനങ്ങളാലപിച്ചത്. രഞ്ജിത്തിന്റേതായിരുന്നു തിരക്കഥ. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ചിത്രത്തിൽ എത്തി. സിയാദ് കോക്കര്‍ ആയിരുന്നു നിര്‍മാണം. ഈ ചിത്രം പിന്നീട് ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

SCROLL FOR NEXT