ബെൽബോട്ടത്തിൽ ഇന്ദിരാ ​ഗാന്ധിയായി ലാറ ദത്ത/ ഫേയ്സ്ബുക്ക് 
Entertainment

'എന്റെ അച്ഛന്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ പൈലറ്റായിരുന്നു, വളര്‍ന്നത് അവരുടെ കഥകള്‍ കേട്ട്'; ലാറ ദത്ത

ലോറയുടെ അച്ഛന്‍ വിങ് കമാന്റര്‍ എല്‍കെ ദത്തയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പൈലറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വൈറലാവുന്നത് ലാറ ദത്തയാണ്. ഇന്ദിര ഗാന്ധിയായി അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം എത്തിയത്. ഇപ്പോള്‍ ഇന്ദിരാ  ഗാന്ധിയുമായി തന്റെ കുടുംബത്തിനുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അച്ഛനായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ പൈലറ്റ് എന്നാണ് ലാറ പറയുന്നത്. 

ലോറയുടെ അച്ഛന്‍ വിങ് കമാന്റര്‍ എല്‍കെ ദത്തയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പൈലറ്റ്. അച്ഛന്‍ അവരെക്കുറിച്ച് പറയുന്ന കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത് എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. ഇന്ദിരാ ഗാന്ധിയുമായി നിരവധി തവണ അച്ഛന്‍ പറന്നിട്ടുണ്ട്. വ്യക്തി ബന്ധവും സൂക്ഷിച്ചിരുന്നു. അവരെക്കുറിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടാണ് ഞാന്‍ വളരുന്നത്. അതിനാല്‍ ഇന്ദിരാഗാന്ധിയുമായി നേരിട്ടല്ലാത്തൊരു വ്യക്തി ബന്ധം എനിക്ക് അനുഭവപ്പെട്ടിരുന്നു- ലാറ ദത്ത പറഞ്ഞു. 

തന്റെ മേക്കാവര്‍ കണ്ട് ഭര്‍ത്താവ് മഹേഷ് ഭൂപതിയും മകള്‍ സൈറയും അമ്പരന്നുപോയെന്നും താരം കൂട്ടിച്ചേര്‍ത്തു. കോവിഡ് ലോക്ക്ഡൗണിന് തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ലുക്ക് ടെസ്റ്റ് നടത്തിയത്. അങ്ങനെയാണ് കുടുംബം ഇന്ദിര ഗാന്ധിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് സാക്ഷിയാകുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT