ഭ്രമയുഗം പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

National Film Awards 2026 : മികച്ച നടന്‍ - മമ്മൂട്ടി

മമ്മൂട്ടിക്ക് നാലാമത് ദേശീയ പുരസ്കാരം. ഭ്രമയു​ഗത്തിന് മികച്ച നടൻ, മികച്ച ഛായാ​ഗ്രഹണം എന്നീ പുരസ്കാരങ്ങൾ ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മികച്ച സംവിധായകന്‍

രാജ്കുമാർ പെരിയസ്വാമി ( സിനിമ - അമരൻ)

മികച്ച സിനിമ

ആര്‍ട്ടിക്കിള്‍ 370 ( ഹിന്ദി )

മികച്ച നടന്‍

കാര്‍ത്തിക് ആര്യന്‍ ( സിനിമ- ചന്ദു ചാംപ്യന്‍ - ഹിന്ദി )

മികച്ച നടന്‍

മമ്മൂട്ടി ( ഭ്രമയുഗം )

മികച്ച നടി

യാമി ഗൗതം ( ആര്‍ട്ടിക്കിള്‍ 370 )

മികച്ച തിരക്കഥ

പുഷ്പ -2

മികച്ച ഗായിക

വൈക്കം വിജയലക്ഷ്മി ( ചിത്രം- എആര്‍എം )

മികച്ച ഛായാഗ്രഹണം

ഭ്രമയുഗം ( ഷെഹ്നാദ് ജലാല്‍ )

മികച്ച സംഭാഷണം

വെങ്കി അറ്റ്ലൂരി

ചിത്രം- ലക്കി ഭാസ്കര്‍ ( തെലുഗു)

മികച്ച വസ്ത്രാലങ്കാരം

പുഷ്പ-2

ദീപ ലീ നൂര്‍

മികച്ച എഡിറ്റിങ്ങ്

അമരന്‍ ( തമിഴ് സിനിമ )

എഡിറ്റര്‍- ആര്‍ കലൈവാണന്‍

മികച്ച പശ്ചാത്തല സംഗീതം

ജി വി പ്രകാശ്

( തമിഴ് ചിത്രം- അമരന്‍ )

മികച്ച സംഘട്ടന സംവിധായകന്‍

അനല്‍ അരസ് ( മഹാരാജ )

മികച്ച ഹിന്ദി സിനിമ

ശ്രീകാന്ത്

മികച്ച മലയാള സിനിമ

ഫെമിനിച്ചി ഫാത്തിമ

( സംവിധാനം- ഫാസില്‍ മുഹമ്മദ് )

മികച്ച തെലുഗു ചിത്രം

കാര്‍ണിവല്‍ കമ്മിറ്റി

മികച്ച മണിപ്പൂരി സിനിമ

സുനിത

മികച്ച തമിഴ് ചിത്രം

രായന്‍ ( സംവിധാനം- ധനുഷ് )

പ്രത്യേക ജൂറി പരാമര്‍ശം ( ശബ്ദമിശ്രണം)

മെയ്യഴകന്‍ ( തമിഴ് ചിത്രം)

മികച്ച വിവരണം

സൗന്ദര്യ ജയചന്ദ്രന്‍

മികച്ച ഡോക്യുമെന്‍ററി

രാം നാമി ( ഹിന്ദി )

നോണ്‍ ഫീച്ചര്‍ വിഭാഗം- പ്രത്യേക ജൂറി പരാമര്‍ശം 

ഭദ്രകാളി നാടകം ( മലയാളം )

സംവിധാനം - ആനന്ദ് ജ്യോതി

മികച്ച പുസ്തകം

കൊഞ്ചനൊരു

ഗ്രന്ഥകര്‍ത്താവ് - പ്രദീപ് കുമാര്‍ ഷെട്ടി ( കന്നഡ )

മികച്ച ചലച്ചിത്ര നിരൂപണം

സഞ്ജീവ് ശ്രീവാസ്തവ

പാര്‍വതി തിരുവോണത്ത്, അപർണ ബാലമുരളി, കനികുസൃതി എന്നിവർ മികച്ച നടിക്കുള്ള പുരസ്കാര മത്സരത്തിൽ

നാലാമൂഴത്തിനായി മമ്മൂട്ടി

മികച്ച നടനുള്ള ഇത്തവണത്തെ പുരസ്കാരം സ്വന്തമാക്കുകയാണെങ്കിൽ മമ്മൂട്ടിക്കത് നാലാം പുരസ്കാരമാകും.

മമ്മൂട്ടിക്കൊപ്പം അല്ലു അർജുനും മികച്ച നടനുള്ള പോരാട്ടത്തിൽ. ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്ത 'പുഷ്പ 2' വിലെ പ്രകടനത്തിനാണ് താരം അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. മലയാള സംവിധായകന്‍ ജയരാജ് ചെയര്‍മാന്‍ ആയ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളികളെ തേടിയെത്തിയത് കേരളക്കരയ്ക്ക് അഭിമാന നിമിഷമായിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയേയാണ് തേടിയെത്തിയത്.

പോയ വര്‍ഷം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമായിരുന്നു മികച്ച നടന്മാര്‍. ജവാനും 12ത്ത് ഫെയിലുമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയിലൂടെ റാണി മുഖര്‍ജി മികച്ച നടിയായപ്പോള്‍ വിധു വിനോദ് ചോപ്രയുടെ 12ത്ത് ഫെയില്‍ ആയിരുന്നു മികച്ച സിനിമ.

മലയാളത്തിന് ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണിത്. മലയാളത്തില്‍ നിന്നും മമ്മൂട്ടി ചിത്രം ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. തമിഴ് ചിത്രങ്ങളായ അമരന്‍, മെയ്യഴകന്‍, മഹാരാജ തുടങ്ങിയവയും മത്സരത്തിലുണ്ട്.

72nd National Film Awards 2026 Live Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞെട്ടിക്കാൻ വിനീതും ദിലീഷ് പോത്തനും സാഗർ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്

പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞോ? ഏതൊക്കെ ഭക്ഷണം കഴിക്കണം

'മനോഹര കാലം സമ്മാനിച്ച മാന്ത്രികൻ, മെസിയെ പരമാവധി ആസ്വദിക്കു'

ഓണത്തിന് ചിരിയുത്സവം തീർക്കാൻ നിവിനും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസ് തീയതി പുറത്ത്

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ജീവൻമരണക്കളി; പള്ളിവാസലിന് കാറിൽ അപകടയാത്ര