ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഇനി ബാലതാരമല്ല, ജെന്റിൽമാൻ 2 ൽ നായികയാവാൻ നയൻതാര ചക്രവർത്തി

കെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ജെന്റിൽമാൻ. ചിത്രത്തിന്റെ രണ്ടാ ഭാ​ഗം വരുന്നതായി നിർമാതാവ് കെടി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. വൻ ബജറ്റിൽ വമ്പൻ ടീമുമായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാലതാരമായി എത്തി മലയാളത്തിന്റെ ഹൃദയം കവർന്ന നയൻതാര ചക്രവർത്തിയാണ് ചിത്രത്തിൽ നായികയാവുന്നത്. 

കെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. തന്നെ നായികയായി അവതരിപ്പിക്കുന്നതിൽ കെടി കുഞ്ഞിമോനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ബാലതാരമായി മാത്രം മലയാളികൾക്കു മുൻപിലെത്തിയിട്ടുള്ള നയൻതാരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റിൽമാൻ 2. 

കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നയന്‍താര ചക്രവര്‍ത്തി. ശേഷം ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു, നോവല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രജനികാന്തിന്റെ കുസേലനായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ തമിഴ് ചിത്രം. തെലുങ്ക് ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.

മഹധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയസിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനായിരുന്നു സംഗീതം നല്‍കിയിരുന്നത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

'സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

SCROLL FOR NEXT