MG Soman ഫയല്‍
Entertainment

'നീയല്ലേടാ രണ്ട് മൂക്കിലും പഞ്ഞി വെച്ച് കിടത്തുമെന്ന് പറഞ്ഞത്...'; മരിച്ചു കിടന്ന സോമനെ കാണാന്‍ ചെന്ന എന്‍എഫ് വര്‍ഗീസിനെ നാട്ടുകാര്‍ ചീത്ത വിളിച്ചു: രഞ്ജി പണിക്കര്‍

മരിക്കുന്നതിന് മുമ്പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് പറഞ്ഞു, അതാണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ അതുല്യനടനാണ് സോമന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. എംജി സോമന്‍ അവസാനമായി അഭിനയിച്ച ചിത്രമാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്. സുരേഷ് ഗോപിയെന്ന ആക്ഷന്‍ ഹീറോയെ പോലും തന്റെ പ്രകടനം കൊണ്ട് എംജി സോമന്‍ സൈഡാക്കുകയായിരുന്നു ലേലത്തില്‍.

രഞ്ജി പണിക്കരോട് സോമന്‍ ചോദിച്ച് വാങ്ങിയ വേഷമായിരുന്നു ലേലത്തിലേത്. സോമേട്ടനോളം താന്‍ ആരേയും സ്‌നേഹിച്ചിട്ടില്ലെന്നാണ് ആ ബന്ധത്തെക്കുറിച്ച് രഞ്ജി പണിക്കര്‍ പറയുന്നത്. ലേലത്തിലെ എംജി സോമന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണ ശേഷം കാണാന്‍ ചെന്ന എന്‍എഫ് വര്‍ഗീസിനെ നാട്ടുകാര്‍ ചീത്ത വിളിച്ചതുമൊക്കെ അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ രഞ്ജി പണിക്കര്‍ ഓര്‍ക്കുന്നുണ്ട്.

''ലേലത്തിലെ വേഷം മാത്രമാണ് എന്നോട് അദ്ദേഹം ചോദിച്ച് വാങ്ങിച്ചത്. ദ കിങില്‍ സോമേട്ടന് രണ്ട് സീനായിരുന്നു ഉണ്ടായിരുന്നു. സോമേട്ടനും മമ്മൂക്കയും തമ്മിലൊരു കോമ്പിനേഷന്‍ സീനുണ്ടായിരുന്നു. സോമേട്ടന്‍ അതിഗംഭീരമായി പെര്‍ഫോം ചെയ്തിരുന്നു. അത് മുറിച്ചുമാറ്റി. സിനിമയില്‍ അതില്ല. അതെടുക്കാനായി കോഴിക്കോട് വന്നതാണ്. എന്നെ പച്ച ചീത്ത വിളിച്ചു. മരിക്കുന്നതിന് മുമ്പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് പറഞ്ഞു. അതാണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍.'' രഞ്ജി പണിക്കര്‍ പറയുന്നു.

''ആ സിനിമയില്‍ എന്‍എഫ് വര്‍ഗ്ഗീസ് അവതരിപ്പിച്ച കടയാടി രാഘവന്‍ പറയുന്നുണ്ട്, രണ്ട് മൂക്കിലും പഞ്ഞ് വച്ച് കിടത്തുമെന്ന്. സോമേട്ടന്‍ മരിച്ചപ്പോള്‍ വര്‍ഗീസ് കാണാന്‍ ചെന്നു. നീയല്ലേടാ രണ്ട് മൂക്കിലും പഞ്ഞി വച്ച് കിടത്തുമെന്ന് പറഞ്ഞത് എന്ന് ചോദിച്ചത് ആളുകള്‍ ചീത്ത വിളിച്ചു. എന്‍എഫ് തിരികെ വന്ന് വളരെ പരിഭ്രാന്തനായി എന്നെ വിളിച്ച് സങ്കടം പറഞ്ഞു. എന്ത് നിമിത്തമാണെന്ന് അറിയില്ല. അതിനെ അങ്ങനെ വിളിക്കണമോ എന്നും അറിയില്ല. എങ്കിലും സോമേട്ടന്‍ ചോദിച്ചത് അങ്ങനെയായിരുന്നു, വേഷം ചോദിച്ച് വാങ്ങിയതല്ല. സ്‌നേഹം കൊണ്ടുള്ള അധീശത്വം സ്ഥാപിച്ചതാണ്'' എന്നും രഞ്ജി പണിക്കര്‍ പറയുന്നുണ്ട്.

People were angry agianst NF Varghese when he attended MG Soman's Funeral, Renji Panicker Remembers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT