ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രേംനസീറിന്റെ വീട് ലൈല കോട്ടേജ് വിൽപനയ്ക്ക്

തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജം​ഗ്ഷനു സമീപമുള്ള ലൈല കോട്ടേജ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

നിത്യഹരിത നായകൻ  പ്രേംനസീറിന്റെ വീട് വിൽപ്പനയ്ക്ക്. തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജം​ഗ്ഷനു സമീപമുള്ള ലൈല കോട്ടേജ് ആണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. പ്രേം നസീറിന്റെ ഓർമകൾ സൂക്ഷിക്കുന്ന ലൈല കോട്ടേജിൽ ഇപ്പോഴും ആരാധകർ സന്ദർശനം നടത്താറുണ്ട്. 

പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബത്തിന് വീട് നോക്കുന്നത് പ്രയാസമായതോടെയാണ് ലൈല കോട്ടേജ് വിൽക്കാൻ തീരുമാനിച്ചത്. 60 വർഷത്തോളം പഴക്കമുള്ളതാണ് ഈ വീട്. എങ്കിലും ഭിത്തികള്‍ക്കും കോണ്‍ക്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാൽ, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.

പ്രേംനസീര്‍ വിടപറഞ്ഞ് 33 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. പ്രേംനസീറിന്റെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്. ലൈല കോട്ടേജ് വിൽക്കാനുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമാ പ്രേമികൾ രം​ഗത്തെത്തുകയാണ്. ലൈല കോട്ടേജ് സർക്കാർ വിലയ്ക്കുവാങ്ങി നസീറിന്റെ സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT