മോഹന്‍ലാല്‍ 
Entertainment

'പൃഥ്വിരാജ് ക്രൂരനായ സംവിധായകന്‍, എന്താണോ വേണ്ടത് അതെടുക്കാന്‍ അറിയാം'

സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാന്‍ പൃഥ്വിരാജിന് കഴിയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സംവിധായകനെന്ന നിലയില്‍ അഭിനേതാക്കളില്‍ നിന്ന് എന്താണോ വേണ്ടത് അത് കൃത്യമായി പുറത്തെടുക്കാന്‍ പൃഥ്വിരാജിന് അറിയാമെന്ന് മോഹന്‍ലാല്‍. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാന്‍ പൃഥ്വിരാജിന് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. ഞങ്ങളില്‍ നിന്ന് എന്താണോ വേണ്ടത് അതെടുക്കാന്‍ അദ്ദേഹത്തിന് അറിയാം. അങ്ങനെയാണ് സിനിമ സംവിധാനം ചെയ്യേണ്ടത്. ഒരു സിനിമയില്‍ അഭിനേതാക്കള്‍ നന്നാകാന്‍ കാരണം സംവിധായകനാണ്. എന്റെ സംവിധായകരെ ഞാന്‍ വിശ്വസിക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും.' -മോഹന്‍ലാല്‍ പറഞ്ഞു.

'ഞാന്‍ എന്റെ സിനിമ ഷൂട്ട് ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നത്, ഞങ്ങള്‍ ലൂസിഫര്‍ കണ്ടതാണ്, എപ്പോഴാണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത് എന്നാണ്. ആ സിനിമയ്ക്ക് ഒരു മാജിക്ക് ഉണ്ട്. ആ മാജിക്ക് സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നന്ദി മുരളി (മുരളി ഗോപി), നിങ്ങളുടെ പേനയില്‍ നിന്നാണ് അത് പിറന്നത്.' -മോഹന്‍ലാല്‍ തുടര്‍ന്നു.

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് തനിക്കറിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ പൃഥ്വിരാജ് ഇടയ്ക്ക് കയറി 'സാറിന് അതറിയാം' എന്ന് തിരുത്തിയത് സദസ്സില്‍ ചിരിയുണര്‍ത്തി. എന്നാല്‍ ഇപ്പോള്‍ പേര് പറയാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT