പൃഥ്വിരാജ്, ബൈജു 
Entertainment

'പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടൻ...'; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

എന്നെ ചെറിയ കാലം മുതൽ കാണുന്ന രണ്ട് പേരാണ്.

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയാഘോഷ പരിപാടികൾ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. വിജയാഘോഷ ചടങ്ങിൽ നടൻമാരായ ജ​ഗദീഷിനെയും ബൈജുവിനെയും കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"ഇവിടെ എടുത്തു പറയേണ്ട രണ്ട് പേരാണ് പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടിവരുന്ന ജ​ഗദീഷ് ചേട്ടനും അതുപോലെ തന്നെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും. രണ്ട് പേരും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് വളരെ അടുപ്പമുള്ള രണ്ട് ആൾക്കാരാണിവർ.

എന്നെ ചെറിയ കാലം മുതൽ കാണുന്ന രണ്ട് പേരാണ്. രണ്ട് പേർക്കൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ കഴിയുന്നു എന്ന് പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം, ജഗദീഷേട്ടന്‍ പുതിയ പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ ടൈം ലൈനിലുള്ള നടനാണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ, വിപിൻ ദാസിന്റെ ​ഗ്രാമറിലുള്ള നടനാണ്. അതുപോലെയാകണേ ഞാനും" എന്നാണ് എന്റെ പ്രാർഥന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തില്‍ ജഗദീഷ് പൃഥ്വിരാജിന്റെ അച്ഛനായിട്ടും, ബൈജു ഭാര്യാ പിതാവായിട്ടുമാണ് അഭിനയിച്ചത്. അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT