RJ Balaji, Suriya, Vijay 
Entertainment

'കറുപ്പ് വിജയ് ചെയ്യേണ്ടിയിരുന്ന സിനിമ'; സൂര്യയിലേക്ക് എത്തിയത് എങ്ങനെ? ബാലാജി പറയുന്നു

സൂര്യയോട് കഥ പറയുന്ന കാര്യം വിജയ്‌യോട്‌ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

13 വര്‍ഷത്തിന് ശേഷം സൂര്യയ്ക്ക് ബോക്‌സ് ഓഫീസ് വിജയം നേടിക്കൊടുത്ത ചിത്രമാണ് കറുപ്പ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. അതേസമയം ആര്‍ജെ ബാലാജി കറുപ്പ് വിജയ്ക്ക് വേണ്ടിയായിരുന്നു എഴുതിയിരുന്നതെന്നാണ് രസകരമായ വസ്തുത. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

''ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണമെന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു'' ആര്‍ജെ ബാലാജി പറയുന്നു.

വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നുവെന്നും ബാലാജി പറയുന്നു. പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. അതേക്കുറിച്ച് താന്‍ വിജയ്‌യെ അറിയിച്ചിരുന്നതായും ബാലാജി പറയുന്നു.

''അങ്ങനെയാണ് സിനിമ സൂര്യയിലേക്ക് എത്തിയത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്'' ബാലാജി പറയുന്നു.

RJ Balaji narrated Karuppu to Vijay first. Later only it went to Suriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാവർക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വില്ലനിൽ നിന്നും പാർട്ടിയുടെ രക്ഷകനിലേക്ക്; ഇഡി റെയ്ഡ് പിണറായി വിജയന് രാഷ്ട്രീയ ജീവവായുവായി

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2500 രൂപ, 1,15,000ല്‍ താഴെ

വീണാ വിജയന്റെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി

ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

SCROLL FOR NEXT