Shibu Baby John 
Entertainment

'പശുവിനേയും കാളയേയും തിരിച്ചറിയാത്ത ഗോരക്ഷകര്‍ വണ്ടി തടഞ്ഞു; ഡ്രൈവറെ തല്ലി, കാളകളേയും കൊണ്ടുപോയി'; വാലിബന്‍ ഷൂട്ടിനിടെ സംഭവിച്ചത്

കൗ വിജിലന്‍സ് എന്ന് നമ്മള്‍ കേട്ടിട്ടല്ലേയുള്ളൂ. ഞങ്ങളത് അനുഭവിച്ചു.

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനായ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. ബോകസ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും നിരൂപക പ്രശംസ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. വാലിബന്റെ ചിത്രീകരണത്തിനിടെ ഉത്തരേന്ത്യയില്‍ വച്ച് നേരിട്ട അനുഭവം പങ്കിടുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍.

പശുവാണെന്ന് കരുതി, കാളകളേയും കൊണ്ട് വന്ന പ്രൊഡക്ഷന്‍ സംഘത്തെ ഗോരക്ഷകര്‍ ആക്രമിച്ചതിനെക്കുറിച്ചാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. വിറ്റ് ക്രൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഷിബു ബേബി ജോണ്‍ മനസ് തുറന്നത്.

''ആളുകള്‍ എങ്ങനെ എടുത്തു എന്നതിലുപരിയായി വാലിബന്റെ മേക്കിങ് അപാരമായിരുന്നു. ലിജോ ജീനിയസ് തന്നെയാണ്. കാളവണ്ടിയാണ് വാലിബനില്‍. പക്ഷെ സാധാരണ കാളയൊന്നും പറ്റില്ലെന്ന് ലിജോയ്ക്ക് നിര്‍ബന്ധമുണ്ട്. വലിയ കാള തന്നെ വേണം. പ്രൊഡക്ഷന്‍ ചുമതലയുള്ളവര്‍ രാജസ്ഥാനില്‍ മൊത്തം നടന്ന് കാളയുടെ ഫോട്ടോയെടുത്ത് ലിജോയ്ക്ക് അയച്ചു കൊടുക്കും. ലിജയോക്ക് അതൊന്നും പറ്റത്തില്ല. അവസാനം കാളയെ തപ്പി തപ്പി ഗുജറാത്തിലെത്തി.'' ഷിബു ബേബി ജോണ്‍ പറയുന്നു.

''ഗുജറാത്തില്‍ നിന്നും 12 കാളയെ കിട്ടി. ഫോട്ടോയെടുത്ത് അയച്ചു കൊടുത്തപ്പോള്‍ ലിജോ അപ്രൂവ് ചെയ്തു. അങ്ങനെ ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ രണ്ട് വണ്ടി കോണ്‍വോയായി കാളയെ കൊണ്ടു വരികയാണ്. പശുവിനെ കൊല്ലരുതെന്ന് നിയമമുള്ള നാടാണ്. അവിടെ കാളയെ കൊണ്ടു വരാനും നിയമമുണ്ട്. ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് സര്‍പഞ്ചിന്റെ അനുമതി വേണം. മെഡിക്കല്‍ ചെക്കപ്പ് നടത്തണം. ഇതെല്ലാം നടത്തി 12 കാളയുമായി വണ്ടി ഇങ്ങനെ വരികയാണ്.''

''വൈകിട്ടായപ്പോള്‍ എവിടെയോ വച്ച് നൂറ് പേരടങ്ങുന്നൊരു സംഘം വന്ന് വണ്ടിയും അടിച്ചു പൊട്ടിച്ച്, ഡ്രൈവറേയും അടിച്ച് കാളകളെ ഊരിക്കൊണ്ടു പോയി ഗോശാലയില്‍ കെട്ടിയിട്ടു. കൗ വിജിലന്‍സ് എന്ന് നമ്മള്‍ കേട്ടിട്ടല്ലേയുള്ളൂ. ഞങ്ങളത് അനുഭവിച്ചു. എഴുതാനും വായിക്കാനും അറിയുന്നവരാണെങ്കിലല്ലേ പേപ്പര്‍ കൊണ്ടു കാര്യമുള്ളൂ. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ വണ്ടി പിടിച്ചിട്ടു. ഒരു തരത്തില്‍ നമ്മുടെ സ്വാധീനം ഉപയോഗിച്ച് വണ്ടിയും കാളകളേയും അവിടെ നിന്നും ഇറക്കി കൊണ്ടു വന്നു. വേറെ വണ്ടിയിലാണ് കാളകളെ രാജസ്ഥാനിലെത്തിച്ചത്. പശുവാണെങ്കില്‍ പിന്നേയും മനസിലാക്കാം. ഇത് എല്ലാ പേപ്പറോടേയും കാളയെ കൊണ്ടു പോകുന്നതാണ്. വല്ലാത്ത കഷ്ടമാണ്.'' എന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

Shibu Baby John realls how gorakshaks attacked Malaikottai Valiban team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു

വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ

'അതീവ ജാഗ്രത പാലിക്കുക'; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

മുനമ്പം ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി നിയവിരുദ്ധം, വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

'ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല; തന്ത്രി അറിയാതെ ഒന്നും നഷ്ടമാകില്ല'

SCROLL FOR NEXT