വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

രാധികയുടെ ആറാം ചരമവാർഷികം, ഒന്നിച്ച് പാടി കുടുംബത്തിലെ രണ്ട് തലമുറക്കാർ; 'ദി ഫാമിലി മെഡ്ലി'

മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകളാണ് ഇവർ ആലപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായ് ഒന്നിച്ച് കുടുംബം. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹൻ, മകൾ ശ്വേത, ജി വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവരാണ് മെഡ്‌ലിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകളാണ് ദി ഫാമിലി മെഡ്ലി ഇവർ ആലപിച്ചത്. 

‘മായാമഞ്ചലിൽ’ എന്ന ഗാനം ‘ഒറ്റയാൾപ്പട്ടാള’ത്തിലൂടെ രാധികയുടെയും വേണുഗോപാലിന്റെയും ആലാപനം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ്. മറ്റുള്ളവയെല്ലാം വേണുഗോപാലും സുജാതയും ചേർന്നാണ് സിനിമയിൽ ആലപിച്ചത്. ഞങ്ങളുടെ സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ ആദ്യമായി ഒരു വേദിയിൽ ഒത്ത് ചേരുന്നു എന്നാണ് ഇതേക്കുറിച്ച് വേണു​ഗോപാൽ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT