ഡോൺ ലീ, യെ ജുങ്-ഹ്വ ഇന്‍സ്റ്റഗ്രാം
Entertainment

'മലയാളികളുടെ കൊറിയൻ ലാലേട്ടൻ'; സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

മൂന്നു വര്‍ഷം മുന്‍പ് ഇവര്‍ രഹസ്യമായി വിവാഹം ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് പ്രിയപ്പെട്ട കൊറിയൻ സൂപ്പർതാരം ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. മോഡലും ഫിറ്റ്നസ് ട്രെയിനറും മാധ്യമ പ്രവര്‍ത്തകയുമായ യെ ജുങ്-ഹ്വ ആണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹം രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിനു ശേഷമാണ് ഇരുവരും ഔദ്യോ​ഗികമായി വിവാഹം കഴിക്കാനൊരുങ്ങുന്നത്. മേയിൽ വിവാ​ഹമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൊറിയയിലെ സിയോളിൽ വെച്ച് മേയ് 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. 2021ലാണ് ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ഒരു അവാർഡ് ഷോയിൽ യെ ജുങ്-ഹ്വയെ ഭാര്യ എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം പ്രചരിച്ചത്. മാർവലിന്റെ എറ്റേണൽസിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി തിരക്കിലായതാണ് വിവാഹം നീണ്ടുപോകാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ട്. മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ഡോൺ ലി. കൊറിയൻ മോഹൻലാൽ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗാങ്സറ്റർ കോപ്പ് ആൻഡ് ദ് ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, ട്രെയിൻ ടു ബുസാൻ തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് രണ്ട് മുറികളുണ്ട്: പിന്നെന്തിന് ശാസ്തമംഗലത്ത് ഓഫീസ്?'; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ഒരു വർഷം 2,40,000 രൂപ നേടാം; ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

'ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'

കൂപ്പുകുത്തി രൂപ, വീണ്ടും 90ലേക്ക്, രണ്ടുദിവസത്തിനിടെ 24 പൈസയുടെ നഷ്ടം; സെന്‍സെക്‌സും താഴ്ന്നു

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് ഒരു വെറുപ്പുമില്ല; പക്ഷേ, തെറ്റില്ലാതെ ഭാഷ പറയുന്ന ആരെയും അവിടെ കണ്ടില്ലല്ലോ?'

SCROLL FOR NEXT