സ്മൃതി ഇറാനി, ഫയല്‍ ചിത്രം 
Entertainment

കേരള സ്റ്റോറിയെ എതിർക്കുന്നത് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍: സ്മൃതി ഇറാനി 

സിനിമ ഒരു മുന്നറിയിപ്പാണെന്നും വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും സ്മൃതി

സമകാലിക മലയാളം ഡെസ്ക്

'ദി കേരള സ്റ്റോറി' സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഈ സിനിമ ഒരു മുന്നറിയിപ്പാണെന്നും വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും സ്മൃതി പറഞ്ഞു. സിനിമ കണ്ടതിനു പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. 

ഈ സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുകയാണെന്നാണ് ഒരു മാതാവ് എന്ന നിലയിൽ  എന്റെ വിശ്വാസം. യുവതികളെ തീവ്രവാദ സംഘടനകളുടെ വരുതിയിലാക്കാനായി അവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതില്‍ നിന്ന് വിലക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഭീകരവാദ രീതികള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്, അല്ലാതെ വിനോദത്തിന് വേണ്ടിയുള്ളതല്ല.- സ്മൃതി ഇറാനി പറഞ്ഞു. 

ബംഗാളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനുമാണ് ചിത്രം നിരോധിച്ചതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. ചിത്രത്തിലൂടെ കേരളത്തെ മോശക്കാരാക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിയും ബിജെപി ദേശിയ അധ്യക്ഷൻ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം രം​ഗത്തെത്തിയത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT