Sneha ഇന്‍സ്റ്റഗ്രാം
Entertainment

നട്ടെല്ലിനും രണ്ട് കാലിലും പരിക്ക്, എട്ട് മാസത്തേക്ക് എഴുന്നേല്‍ക്കാനാകില്ലെന്ന് ഡോക്ടര്‍; കിടപ്പിലാക്കിയ അപകടത്തെക്കുറിച്ച് സ്‌നേഹ

എനിക്ക് അംഗീകാരമൊന്നും ലഭിച്ചില്ലെന്ന് ഓര്‍ത്ത് ഞാന്‍ വിഷമിച്ചു. എന്നാല്‍ പിന്നീടത് ശീലമായി.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്‌നേഹ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സ്‌നേഹയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇന്നുമൊരു കുറവുമില്ല. അതേസമയം, തന്നെ തേടി അവാര്‍ഡുകളൊന്നും എത്താതിരുന്നതില്‍ ഒരുകാലത്ത് വിഷമിച്ചിരുന്നുവെന്നാണ് സ്‌നേഹ പറുന്നത്. എന്നാല്‍ പിന്നീട് ആ ചിന്ത മാറിയെന്നുമാണ് സ്‌നേഹ പറയുന്നു.

ഒരിക്കല്‍ വലിയൊരു അപകടമുണ്ടായി കിടപ്പിലായി പോയതിനെക്കുറിച്ചും ശക്തമായി തിരികെ വന്നതിനെക്കുറിച്ചും സ്‌നേഹ സംസാരിക്കുന്നുണഅട്. അവള്‍ വികടന്‍ ചാനലിന്റെ പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് സ്‌നേഹ മനസ് തുറന്നത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയായ പാര്‍ത്ഥിപന്‍ കനവിന്റെ സംവിധായകന്‍ കരു പളനിയപ്പനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സ്‌നേഹ ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:

പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെക്കുറിച്ച് സംസാരിച്ചേ മതിയാകൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. 2003 ലാണ്. അന്ന് എനിക്ക് വലിയൊരു അപകടമുണ്ടായി. എല്‍ ത്രി, എല്‍ ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവ്, ഇടത് കാലില്‍ കണ്ണാടി ചില്ല് തറച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ചിട്ട് ഇട്ടിട്ടുണ്ടായിരുന്നു. എട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല എന്നാണ് എല്ലാവരും പറഞ്ഞത്.

മൂന്നാം ദിവസം ഇവര്‍ കാണാനായി ആശുപത്രിയിലേക്ക് വന്നു. കഥ പറയാന്‍. എനിക്ക് ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ കിടന്നു കൊണ്ടാണ് കഥ കേട്ടത്. ഒന്നരമാസമായി എഴുന്നേറ്റ് നില്‍ക്കാന്‍. കഥ എനിക്ക് ഇഷ്ടപ്പെട്ടു, അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് ഇരട്ട വേഷം ലഭിക്കുന്നുവെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ഞാന്‍ ഇന്‍ഡസട്രിയില്‍ വന്നിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ.

പോകാന്‍ നേരം, എന്ത് വിശ്വസിച്ചാണ് സാര്‍ എന്നോട് കഥ പറയാന്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു. എട്ട് മാസം കഴിഞ്ഞേ എനിക്ക് എഴുന്നേല്‍ക്കാനാകൂ എന്നാണ് പറയുന്നത്. അത് പറഞ്ഞപ്പോള്‍ അതൊക്കെ നടന്നോളും, നമ്മള്‍ സൂപ്പറായി സിനിമ ചെയ്യും എന്ന് ആത്മവിശ്വസത്തോടെ പറഞ്ഞിട്ട് നടന്നു പോയി. എട്ട് മാസം എന്ന് പറഞ്ഞ ഡോക്ടറുടെ മുന്നിലൂടെ ഒന്നര മാസത്തില്‍ ഞാന്‍ ഷൂട്ടിന് പോയി. ഇതുപോലുള്ള സംവിധായകരുള്ളപ്പോള്‍ നമുക്ക് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. അവര്‍ നല്‍കുന്ന ആത്മവിശ്വാസമാണ് നമുക്ക് എല്ലാം.

ഒരുപാട് പോരട്ടങ്ങള്‍ക്ക് ശേഷമാണ് ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. പാര്‍ത്ഥിപന്‍ കനവിന് എനിക്ക് അവാര്‍ഡ് കിട്ടിയില്ല. ഓട്ടോഗ്രാഫിന് കിട്ടിയില്ല. പട്ടാസിനും പള്ളിക്കുടത്തിനും കിട്ടിയില്ല. എനിക്ക് അംഗീകാരമൊന്നും ലഭിച്ചില്ലെന്ന് ഓര്‍ത്ത് ഞാന്‍ വിഷമിച്ചു. എന്നാല്‍ പിന്നീടത് ശീലമായി. അവാര്‍ഡിനേക്കാളും ജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് വലുത്. നമ്മളുടെ കഥാപാത്രങ്ങള്‍ ഇന്നും സംസാരിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഓട്ടോഗ്രാഫ് റീ-റിലീസായി. അത് കണ്ട ശേഷം ഒരുപാട് പേര്‍ വിളിച്ചു. എന്റെ കഥാപാത്രങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നുവെന്ന് അവര്‍ പറയുമ്പോള്‍ അതാണ് എന്റെ വിജയം.

Tamil actress Sneha recalls her major accident. Doctors said she will not be able to walk for eight months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

നോമ്പുതുറക്കല്‍ നാരങ്ങാവെളളം കുടിച്ചിട്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

'ഒന്ന് പെറ്റ പെണ്ണിനെപ്പോലെയുണ്ട്'; ആദ്യമായി സാരിയുടുത്തപ്പോള്‍ കേട്ടത്; ഇന്നും മറക്കാത്ത ട്രോമയെന്ന് രശ്മി ബോബന്‍

'ഉഡായിപ്പ് ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് ധരിക്കുന്നെങ്കിൽ, അത് സെൽഫ് ഗോൾ ആകുമെന്നോർക്കുക'

SCROLL FOR NEXT