ഫഹദ്, തരുൺ, നസ്‌ലിൻ ഫെയ്സ്ബുക്ക്
Entertainment

'ടോർപിഡോ'യുമായി തരുൺ മൂർത്തി; നായകൻമാരായി ഫഹദും നസ്‌ലിനും, ഒപ്പം അർജുൻ ദാസും

നടൻ ബിനു പപ്പു ആണ് ടോർപിഡോയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്നലെ ചിത്രത്തിലെ കൊണ്ടാട്ടം എന്ന പ്രൊമോ സോങ്ങും പുറത്തുവന്നിരുന്നു. ഈ പാട്ടിനും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടരുമിന്റെ വിജയത്തിനിടെ തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് തരുൺ മൂർത്തി.

‘ടോർപിഡോ’ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി, തമിഴ് നടൻ അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നടൻ ബിനു പപ്പു ആണ് ടോർപിഡോയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഫഹദ് ഫാസിലും നസ്‌‌ലിനും ഒന്നിക്കുമ്പോൾ തന്നെ വേറെ ലെവൽ ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ സുഷിൻ ശ്യാം തിരികെയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ടോർപിഡോ’ ടൈറ്റിൽ പോസ്റ്റർ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഹിറ്റടിച്ച തരുൺ മൂർത്തിയുടെ സംവിധാന മികവ് വീണ്ടും ആസ്വദിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് തുടരും. അതേസമയം ആലപ്പുഴ ജിംഖാനയാണ് നസ്‌ലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT