ചെന്നൈ: സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ ആരംഭിക്കാൻ ദളപതി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. സംഘടനയുടെ ഇന്ന് നടന്ന യോഗത്തിൽ വിജയ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് വിജയ് മക്കള്‍ ഇയക്കം സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് പറഞ്ഞു.
നിയമ സഹായം വേണ്ട എല്ലാവര്‍ക്കും സൗജന്യമായി നിയമോപദേശ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വിജയ് മക്കള്‍ ഇയക്കം ഹെഡ് ഓഫീസില്‍ വെച്ചാകും അഭിഭാഷക സംഘത്തിന്റെ ആദ്യ യോഗം ചേരുന്നത്. താരം നിലവില്‍ വിദേശത്തായതിനാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാകും യോഗം ചേരുക.
കഴിഞ്ഞ മാസം ചേർന്ന ദളപതി വിജയ് മക്കൾ ഇയക്കം യോഗത്തിൽ കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിന്നു. ആരാധക കൂട്ടായ്മ മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് അന്ന് തീരുമാനിച്ചത്.
234 നിയോജക മണ്ഡലങ്ങളിലെ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുമായി ദളപതി വിജയ് മക്കൾ ഇയക്കം മുന്നോട്ട് വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates