ദളപതി വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ 'ജന നായകൻ' ബോക്‌സ് ഓഫീസിൽ മിന്നൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്‌ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 100 കോടി കടന്നിരുന്നു ചിത്രം. മൂന്നാം ദിനം ചിത്രം 200 കോടിയിലേക്ക് അടുക്കുകയാണ്. ആഗോളതലത്തിൽ 171. 84 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ ചിത്രം 200 കോടി കളക്ട് ചെയ്യുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർമാരുടെ വിലയിരുത്തൽ.
ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയും വൻ പിന്തുണയാണ് തിയറ്ററുകളില്‍ ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ്‌യുടെ അവസാന സിനിമ എന്ന പ്രത്യേകതയാണ് 'ജന നായകനെ' കൂടുതൽ ശ്രദ്ധേയമാക്കുന്നത്. എംജി രാമചന്ദ്രന് ശേഷം മുഖ്യമന്ത്രിയായിരിക്കെ സിനിമ റിലീസ് ചെയ്യുന്ന അപൂർവ നേട്ടവും ചിത്രത്തിനുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്. "വിജയ് സാറിന്റെ ഒരു സിനിമ പുറത്തിറങ്ങുമ്പോഴെല്ലാം, ഏകദേശം ഒരാഴ്ചയോളം ആളുകൾ അതിലെ നല്ലതും ചീത്തയും, വർക്കായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും.
പിന്നീട് ഒരാഴ്ച കഴിയുമ്പോൾ, ചിത്രം അത്ര മികച്ചതല്ലെന്ന് അവർ പറയും. എന്നാൽ ആറ് മാസം കഴിയുമ്പോഴേക്കും അത് സമൂഹത്തിൽ വലിയൊരു ഹിറ്റായി മാറാൻ തുടങ്ങുന്നു".- എന്നാണ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് എച്ച് വിനോദ് പറഞ്ഞത്. മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മമിതയുടെ ആക്ഷൻ രംഗങ്ങൾക്കും വൻ കയ്യടിയാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates