സായ് പല്ലവി  ഇൻസ്റ്റ​ഗ്രാം
Entertainment

നായകനൊപ്പം പ്രാധാന്യമില്ല; ലിയോയിലെ വേഷം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് പിന്നിൽ?

റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസിന് ഇന്നും ആരാധകരേറെയാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് സായ് പല്ലവി. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം വളരെ പെട്ടെന്ന് തന്നെ സായ് പല്ലവി പ്രേക്ഷക മനസിൽ ചേക്കേറുകയും ചെയ്തു. ഡാൻസിലുള്ള സായ് പല്ലവിയുടെ ഫ്ലെക്സിബ്ലിറ്റിയും എടുത്തു പറയേണ്ട ഒന്നാണ്. റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസിന് ഇന്നും ആരാധകരേറെയാണ്.

സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിലും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന കാര്യത്തിലുമൊക്കെ തന്റേതായ നിലപാട് എപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് സായ് പല്ലവി. നിരവധി സിനിമകളും സായ് പല്ലവി നിരസിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലേക്ക് ആദ്യം നായികയായി പരി​ഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.

വിജയ് അവതരിപ്പിച്ച പാർഥിപൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ സത്യ പാർഥിപൻ എന്ന റോളിലേക്കാണ് നടിയെ പരി​ഗണിച്ചത്. എന്നാൽ സിനിമയിൽ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന് സായ് പല്ലവി അറിയിച്ചിരുന്നു. മാത്രമല്ല താരതമ്യേന ചെറുതും, സ്ക്രീൻ ടൈം കുറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലായതോടെ സായ് പല്ലവി ആ ഓഫർ നിരസിക്കുകയായിരുന്നു.

ഒടുവിൽ തൃഷയെ ഈ കഥാപാത്രത്തിനായി സമീപിക്കുകയും അവർ ആ സിനിമ ചെയ്യുകയുമായിരുന്നു. നാ​ഗ ചൈതന്യയ്ക്കൊപ്പമെത്തിയ തണ്ടേൽ ആണ് സായ് പല്ലവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT