Jana Nayagan Poster ഫെയ്സ്ബുക്ക്
Entertainment

'ജനനായകന്‍' വീണ്ടും വൈകുമോ?; മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

സുപ്രീംകോടതി നിര്‍ദേശപ്രകാരം ഈ മാസം 20 നു തന്നെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ സിനിമ ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30 നാണ് വിധി പറയുക. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഈ മാസം 20 നു തന്നെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.

സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്. സിബിഎഫ്‌സി നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടും സിനിമ വീണ്ടും റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്. സിനിമ റിലീസ് വൈകുന്നതു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

സുപ്രീംകോടതി ആവശ്യപ്പെട്ടതു പ്രകാരമാണ്, മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസില്‍ വീണ്ടും വിശദമായ വാദം കേട്ടത്. ജനുവരി 9ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. ടിവികെ അധ്യക്ഷന്‍ വിജയുടെ കരിയറിലെ അവസാന സിനിമ ആയേക്കും ജനനായകന്‍ എന്നാണ് പറയപ്പെടുന്നത്.

Madras High court will pronounce its verdict today in the case related to the censor certificate of Vijay's film Jana Nayagan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരൊക്കെ മത്സരരംഗത്തേക്ക്?; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഇന്ന് അടിയന്തര ചികിത്സ മാത്രം

ആശയവിനിമയത്തില്‍ സംയമനം പാലിക്കണം, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജയിൽ മോചനം തടയാൻ പുതിയ നീക്കവുമായി പൊലീസ്; എഫ്ഐആർ റദ്ദാക്കണമെന്ന് പങ്കജ് ഭണ്ഡാരി

'രഹസ്യബന്ധം ഭാര്യ അറിയുമെന്ന് ഭയം'; എലത്തൂരില്‍ യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് കണ്ടെത്തല്‍, സുഹൃത്ത് പിടിയില്‍

SCROLL FOR NEXT