Entertainment

'ആ ചന്തപ്പെണ്ണ് വിളിയെ ഞാൻ കോംപ്ലിമെന്റായി എടുക്കുന്നു, വിഷമം ഇല്ലെ'ന്ന് റിമ കല്ലിങ്കൽ

ആക്ഷേപിക്കുകയാണ് അങ്ങനെ വിളിക്കുന്നവരുടെ ലക്ഷ്യമെങ്കിലും തനിക്ക് ആ വിളി കേൾക്കുമ്പോൾ അങ്ങനെയൊന്നും തോന്നാറില്ല. വിഷമവും ഉണ്ടാവാറില്ല. ഒരു സ്ത്രീയെന്ന നിലയിൽ അതിനെ പോസിറ്റീവായി കാണുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ജാതി പറഞ്ഞ് ആളുകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ചന്തപ്പെണ്ണ് വിളിയെന്ന് നടി റിമ കല്ലിങ്കൽ. എന്തെങ്കിലും കാര്യത്തിന് മുന്നോട്ടിറങ്ങി വന്നിട്ടുള്ള എല്ലാ സ്ത്രീകൾക്കും അത് കേൾക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം വിളികളെ കോംപ്ലിമെന്റായി സ്വീകരിക്കുന്നുവെന്നും അവർ പറഞ്ഞു.

ആക്ഷേപിക്കുകയാണ് അങ്ങനെ വിളിക്കുന്നവരുടെ ലക്ഷ്യമെങ്കിലും തനിക്ക് ആ വിളി കേൾക്കുമ്പോൾ അങ്ങനെയൊന്നും തോന്നാറില്ല. വിഷമവും ഉണ്ടാവാറില്ല. ഒരു സ്ത്രീയെന്ന നിലയിൽ അതിനെ പോസിറ്റീവായി കാണുന്നുണ്ട്. മെനക്കെട്ട് പണിയെടുക്കുന്ന സ്ത്രീകൾക്ക് പൊതുവേ ഇത്തരം പഴികൾ കേൾക്കേണ്ടി വരാറുണ്ടെന്നും റിമ കൂട്ടിച്ചേർത്തു.

വിവാഹത്തിനു ശേഷം സ്വപ്‌നങ്ങളുടെ പിറകെ പായാം എന്നു പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സംസ്‌കാരം. ഇതൊക്കെ ഒരു സമയത്ത് തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നും സൂര്യാ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കവേ താരം പറഞ്ഞു. 

തിരക്കഥ എഴുതുമ്പോള്‍ ഡബ്ലിയുസിസിക്ക് ഓക്കെയാണോ എന്നു നോക്കണമെല്ലോ എന്ന് 'സുഡാനി ഫ്രം നൈജീരിയ' തിരക്കഥാകൃത്ത് മുഹ്‌സിന്‍ പാരാരി ഒരിക്കല്‍ തന്നോട് പറയുകയുണ്ടായി. ചില സ്ത്രീകൾ സ്ത്രീകൾക്കായി നിലകൊണ്ടതിന്റെ ​ഗുണമാണ് ഇതെന്നും , സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT