Entertainment

ആദ്യം പേരന്‍പ്, ഇപ്പോള്‍ യാത്ര, എന്തൊരു തെരഞ്ഞെടുപ്പാണെന്ന് സൂര്യ; നന്ദി പറഞ്ഞ് മമ്മൂട്ടി 

ഇതിന് പിന്നാലെ സൂര്യയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

മിഴില്‍ പേരന്‍പ്, തെലുങ്കില്‍ യാത്ര. ഒന്നിന് പിന്നാലെ ഒന്നായ് എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. പഴയ മമ്മൂട്ടിയിലേക്കുള്ള മടങ്ങിവരവായിട്ടാണ് ഈ അന്യഭാഷ ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നടന്‍ സൂര്യ. മികച്ച ചിത്രങ്ങളിലൂടെ തങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന് നന്ദി പറയാനും താരം മറന്നില്ല. 

'ആദ്യം പേരന്‍പ് ഇപ്പോള്‍ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക. നന്ദി, അണിയറ പ്രവര്‍ത്തകരെ, ഇന്ത്യന്‍ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്' സൂര്യ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ സൂര്യയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തി. സൂര്യയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മമ്മൂക്കയുടെ മറുപടി. സൂര്യയുടെ വാക്കുകള്‍ കേട്ട് രണ്ട് സിനിമയുടേയും അണിയറ പ്രവര്‍ത്തകര്‍ സന്തോഷിക്കുമെന്നും താരം പറഞ്ഞു. 

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് പേരന്‍പില്‍ മമ്മൂട്ടി എത്തുന്നത്. 10 വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തമിഴ് ചിത്രമാണ് ഇത്. മികച്ച പ്രതികരണമാണ് റാം സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് ചിത്രം യാത്ര പറയുന്നത് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ പദയാത്രയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെലുങ്കിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചു വരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT