Entertainment

ഇത്രയേ ഉള്ളു ജീവിതം, പകരക്കാരന്‍ എപ്പോഴും റെഡി;  വേദനിപ്പിക്കരുത്; ആരാധക രോഷം; വിശദീകരണം

ബാലു ചേട്ടന്റെ വിയോഗം നമ്മെ വേദനിപ്പിക്കുന്നതാണ്. ഈ സമയത്ത് തന്നെ പകരക്കാരനായി,  ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വിഷമമുണ്ടാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാലഭാസ്‌കറുടെ ശവസംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞിട്ട് ഒരു ദിവസംപിന്നിടുന്നതിന് മുന്‍പെ ഇത്രയേയുള്ളൂ ജീവിതം, പകരക്കാരന്‍ ഇപ്പോഴും റെഡിയാണ് എന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.ഈ മാസം ഏഴിന് ബാലഭാസ്‌കര്‍ നടത്താനിരുന്ന പ്രോഗ്രാം മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകര്‍ ഏറ്റെടുത്തിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശന വിധേയമായി മാറുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ശബരീഷ് രംഗത്ത് വന്നു.

ജ്യേഷ്ഠതുല്യനായ ബാലുചേട്ടന് ഒരിക്കലും താന്‍ പകരക്കാനാകില്ലെന്ന് ശബരീഷ് ഫെയ്‌സ്ബുക്കിലൂടെ പറയുന്നു. ബാലു ചേട്ടന്റെ വിയോഗം നമ്മെ വേദനിപ്പിക്കുന്നതാണ്. ഈ സമയത്ത് തന്നെ പകരക്കാരനായി,  ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വിഷമമുണ്ടാക്കുന്നു. തനിക്ക് ഒരിക്കലും ബാലുചേട്ടന് പകരമാക്കുന്നതിന് സാധിക്കില്ല. താന്‍ കര്‍ണാടകസംഗീതം മാത്രം വയലിനില്‍ വായിച്ചിരുന്ന വ്യക്തിയായിരുന്നു. ബാലു ചേട്ടനാണ് തനിക്ക് സംഗീതത്തിന്റെ അനന്ത സാധ്യതകള്‍ കാട്ടി തന്നത്.

മുന്‍കൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാല്‍ സംഘാടകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാന്‍ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂര്‍ഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാന്‍ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്‌കര്‍ എന്ന മനുഷ്യസ്‌നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാന്‍ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്‌കറിന് പകരമാകാന്‍ സാധിക്കില്ല.  ശബരീഷ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിഷ്‌കളങ്ക മനസുള്ളയാള്‍, കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്തു

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

വീണ്ടും കനത്തമഴ വരുമോ?, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത

SCROLL FOR NEXT