Entertainment

ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ല; വിശാലിന് വരലക്ഷ്മിയുടെ മറുപടി; കെട്ടിടം  പൂര്‍ത്തിയാകട്ടെയെന്ന് വിശാല്‍

ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ല - വിശാലിന് വരലക്ഷ്മിയുടെ മറുപടി -കെട്ടിടം  പൂര്‍ത്തിയാകട്ടെയെന്ന് വിശാല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി.  എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 

രണ്ട് അഭിമുഖങ്ങളിലായാണ് വിശാലിന്റെയും വരലക്ഷ്മിയുടെയും പ്രതികരണങ്ങള്‍. വിശാലിന്റെ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് വരലക്ഷ്മി നല്‍കിയ മറുപടി ഇങ്ങനെ; ''ഞാനും ഒരുപാട് നാളായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. ഇനിയും വൈകിയാല്‍ പെണ്ണ് കിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നാണ് പറയുന്നത്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല'', വരലക്ഷ്മി പറഞ്ഞു. 

എന്നാല്‍ വിശാലിന്റെ മറുപടി 'നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ ഞാന്‍ വിവാഹം കഴിക്കു'മെന്നായിരുന്നു'.
ഇരുവരും സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തുന്നുണ്ട്. കീര്‍ത്തി സുരേഷ് ആണ് വിശാലിന്റെ നായിക. വില്ലന്‍ വേഷത്തിലാണ് വരലക്ഷ്മിയെത്തുന്നത്. 

വരലക്ഷ്മിയുടെ അച്ഛന്‍ ശരത് കുമാറിന്റെ നിലപാടിന് എതിരാണ്  വിശാല്‍. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷനുമാണ് വിശാല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT