Entertainment

ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍നിന്ന് ആറു സിനിമകള്‍, ഓള് ഉദ്ഘാടന ചിത്രം

ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍നിന്ന് ആറു സിനിമകള്‍, ഓള് ഉദ്ഘാടന ചിത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉദഘാടന ചിത്രമാവും. ഓള് ഉള്‍പ്പെടെ 22 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യധാരയില്‍ നിന്നുള്ള നാലു ചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കും.

ജയരാജിന്റെ ഭയാനകം, റഹീം ഖാദറിന്റെ മക്കന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശേരിയുടെ ഈമയൗ എന്നിവയാണ് പനോരമയിലെ മറ്റു മലയാള ചിത്രങ്ങള്‍. മഹാനടി, ടൈഗര്‍ സിന്ദാ ഹെ, പദ്മാവത്, റാസി എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന മുഖ്യധാരാ സിനിമകള്‍. സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ റവാലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മലയാളത്തില്‍നിന്ന് മേജര്‍ രവി ജൂറിയില്‍ അംഗമായിരുന്നു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മറാത്തിയില്‍നിന്നുള്ള ഖര്‍വസ് ആണ് ഉദ്ഘാടന ചിത്രം. ആദിത്യ സുഹാസ് ജംഭാലെയാണ് സംവിധായകന്‍. മലയാളത്തില്‍നിന്ന് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സോഡ് ഒഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മലയാളിയായ വിഎസ് സനോജിന്റെ ഹിന്ദി ചിത്രം ബേണിങ്,  ദീപ്തി ശിവന്റെ ഇംഗ്ലിഷ് ചിത്രം ഡീകോഡിങ് ശങ്കര്‍ എന്നിവയും ഇന്ത്യന്‍ പനോരമ വിഭാഗത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

പുറത്തു നിന്നുള്ളവരെ രാത്രി മുറിയില്‍ വിളിച്ചു കയറ്റി, പുലരും വരെ സമയം ചെലവിട്ടു; ഷഹീന്‍ അഫ്രീദിയ്ക്ക് വന്‍ പിഴ

'അവസാനം കാണിച്ചത് കസ്തൂരിമാനിലെ മീര ജാസ്മിന്റെ സ്റ്റെപ്പ് അല്ലേ'; ഡാൻസുമായെത്തിയ ചാക്കോച്ചനോടും മഞ്ജുവിനോടും ആരാധകർ

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

'റേഡിയേഷന്റെ സമയത്ത് പേടിയായി, ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു

SCROLL FOR NEXT