ന്യൂഡൽഹി: ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അന്തരിച്ച പ്രമുഖ നടൻ വിനോദ് ഖന്നയ്ക്ക്.
അവാർഡ് നിർണയ സമിതി ഏകകണ്ഠമായാണ് വിനോദ് ഖന്നയെ തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞു.
1970-80 കാലഘട്ടത്തിലെ ഒരു മുൻനിര നായകനായിരുന്നു വിനോദ് ഖന്ന. 140ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരെ അപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുക്കന്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി, ദയാവന്‍, ചാന്ദ്‌നി, ദ ബേണിംഗ് ട്രെയിന്‍, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയവ വിനോദ് ഖന്നയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്.
1997 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 1998ൽ ഗുർദാസ്‌പൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതൽ 2004 വരെ ഖന്ന കേന്ദ്രമന്ത്രിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates