Entertainment

'ദുഃഖമേ നിനക്കു പുലര്‍കാല വന്ദനം!'

'പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ ഗാനാസ്വാദകര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട സംഗീത കൂട്ടുകെട്ടികളിലൊന്നാണ് എംകെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഒരു മാസം മുന്‍പാണ് ശ്രീകുമാരന്‍ തമ്പി രോഗശയ്യയിലായ അര്‍ജുനന്‍ മാസ്റ്ററെ കാണാനായി പള്ളുരുത്തിയിലെ 'പാര്‍വതി മന്ദിര'ത്തില്‍ എത്തിയത്. 

അന്നത്തെ കൂടിക്കാഴ്ച അവസനത്തേത് ആയിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ അനുസ്മരിച്ചു. സമൂഹമാധ്യമത്തില്‍ ശ്രീകുമാരന്‍ തമ്പി കുറിച്ച വാക്കുകള്‍ ഇങ്ങനെ...' അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല.' കൂടിക്കാഴ്ചയ്ക്കു ശേഷം അര്‍ജുനന്‍ മാഷിനൊപ്പം എടുത്ത ചിത്രവും ശ്രീകുമാരന്‍ തമ്പി പങ്കുവച്ചു. 

ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം എന്ന് കുറിച്ചുകൊണ്ട് അവസാനത്തെ കൂടിക്കാഴ്ച എന്ന തലക്കെട്ടോടെ മറ്റൊരു ചിത്രവും ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ഗാനങ്ങള്‍ ഒരുക്കിയിട്ടും അര്‍ജുനന്‍ മാഷിന് ലഭിക്കാതിരുന്ന സംസ്ഥാന പുരസ്‌കാരം രണ്ടു വര്‍ഷം മുന്‍പ് തേടിയെത്തിയത് 'ഭയാനകം' എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമരന്‍ തമ്പി എഴുതിയ ഗാനത്തിനായിരുന്നു. 'ഇത്രകാലം വൈകിയിട്ടും എന്റെ വരികളില്‍ പിറന്ന പാട്ടിലൂടെതന്നെ അദ്ദേഹം ആദരിക്കപ്പെട്ടതാണ് ആനന്ദം,' എന്നായിരുന്നു മാഷുടെ പുരസ്‌കാരലബ്ധിയെക്കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. 

പുരസ്‌കാരങ്ങള്‍ക്കും അപ്പുറത്താണ് 'എം.കെ അര്‍ജുനന്‍ ശ്രീകുമാരന്‍ തമ്പി' കൂട്ടുകെട്ടെന്ന് ആരാധകര്‍ പറയുന്നു. 'മരണമെന്നത് അനിവാര്യതയാണ്. മാഷ് പോയാലും മാഷുടെ പാട്ടുകള്‍ കാലഭേദമെന്യെ മലയാളിയുടെ കൂടെയുണ്ടാകും', ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ക്ക് മറുപടിയായി ആരാധകര്‍ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

'മോനേ, ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ'; ചെറുപ്പമായിരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

'കോസ്മെറ്റിക് സർജറി ചെയ്തുവെന്നു വരെ ആളുകൾ പറഞ്ഞു', ജീവിതം മാറ്റിമറിച്ച സ്ട്രെങ്ത് ട്രെയ്നിങ്ങിനെ കുറിച്ച് കീർത്തി

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍

SCROLL FOR NEXT