Entertainment

സീറോയിലെ ബബിത രണ്‍ബീറിന്റെ പ്രണയിനിയായിരുന്ന കത്രീനയെന്ന് ആരാധകര്‍; പ്രതികരിച്ച് താരം

താരം സ്വന്തം ജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാറൂഖ് ചിത്രം സീറോ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ചിത്രത്തിലെ കത്രീനയുടെ ബബിത എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടുകയുണ്ടായി. അനുഷ്‌കയുടെയും ഷാറൂഖിന്റെയും കഥാപാത്രങ്ങളെക്കാള്‍ പ്രശംസനേടിയതും കത്രീനയുടെ ബബിത തന്നെയാണ്. 

ഇതിനിടയില്‍ താരത്തിന്റെ യഥാര്‍ത്ഥ ജീവിതവുമായി കഥാപാത്രത്തെ ബന്ധിപ്പിക്കാനും ആരാധകര്‍ ശ്രമിച്ചിരുന്നു. കത്രീന-രണ്‍ബീര്‍ കപൂര്‍ പ്രണയമാണ് ആരാധകര്‍ സിനിമയുമായി കൂട്ടിവായിച്ചത്. താരം സ്വന്തം ജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനുള്ള മറുപടി കത്രീന തന്നെ പറയുകയാണ്.

അനുപം ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ബബിതയ്ക്കും തനിക്കും കല്‍പ്പിക്കുന്ന സമാനതകളെക്കുറിച്ച് സംസാരിച്ചത്. ബബിതയുമായി തനിക്ക് യാതൊരു സമാനതയും ഇല്ലെന്നാണ് കത്രീനയുടെ വാക്കുകള്‍. ' എനിക്കറിയാം ആളുകള്‍ ഇങ്ങനെയൊരി കണക്ടിനെക്കുറിച്ച് ചിന്തിക്കുമെന്ന്. പക്ഷെ സിനിമ കണ്ടവര്‍ക്ക് എന്റെ രീതികളും ബബിതയുടേതും ഏറെ വ്യത്യസ്തമാണെന്ന് കൃത്യമായി മനസിലാകും. ബബിതയുടെ സ്വഭാവം പോലെയല്ല എന്റേത്. എന്നെസംബന്ധിച്ച് ബബിതയുടെ സംസാരരീതിയൊക്കെ വളരെ വിചിത്രമായാണ് തോന്നുക', കത്രീന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

ചാണ്ടി ഉമ്മനോടുള്ള അവഗണന; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയുടെ കുടുബം, പരാതിയുമായി ആന്റണിയുടെ വീട്ടില്‍

SCROLL FOR NEXT