Entertainment

സ്‌ക്രീനില്‍ കപില്‍ ദേവ് ആയി വരുന്നത് രണ്‍വീര്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയുടെ കന്നിവിജയം അഭ്രപാളികളിലെത്തുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. അന്നു മുതല്‍ ചലച്ചിത്ര, ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയാണ് കപില്‍ ആരായിരിക്കുമെന്നത്. കപില്‍ ദേവ് എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു നൊസ്റ്റാള്‍ജിയയാണ്. പിച്ചില്‍ രാജാക്കന്‍മാരായി വാണരുളിയ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ലോകകിരീടം ഇന്ത്യയിലേക്കു കൊണ്ടുവന്ന നായകന്‍. ആരായിരിക്കും സിനിമയില്‍ കപിലിനെ അവതരിപ്പിക്കുക? ഈ മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ഉത്തരം പുറത്തുവന്നരിക്കുകയാണ്. രണ്‍വീര്‍ സിങ്ങാണ് ആ നായകന്‍.

സഞ്ജയ് ലീല ബന്‍സാലിയുടെ, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പദ്മാവതിക്കു ശേഷം രണ്‍വീര്‍ സിങ്ങിന്റെ പുതിയ ബിഗ് പ്രൊജക്ട് ആണ് കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 1983. നിരൂപകന്‍ തരണ്‍ ആദര്‍ശ് ആണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ ബ്രേക്ക് ചെയ്തത്. സംവിധായകന്‍ കബീര്‍ ഖാന്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.

1983 ക്രിക്കറ്റ് കാണുമ്പോള്‍ സ്‌കൂളില്‍ പഠിക്കുകയാണ് കബീര്‍ ഖാന്‍. ഈ കളി ഇന്ത്യയെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ അതിനെക്കുറിച്ച് ഖാന്‍ പറയുന്നത്. അന്നത്തെ ആകാംക്ഷ, ഉത്സാഹം എല്ലാം പുനസൃഷ്ടിക്കുമ്പോള്‍ ഏറ്റവും ഊര്‍ജം പകരുന്ന പ്രൊജക്ടാണ് 1983ന്റേത് എന്ന് കബീര്‍ ഖാന്‍ പറയുന്നു. കപില്‍ ആയി രണ്‍വീര്‍ എത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിനു ശേഷം മറ്റൊരാളെ തനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ഖാന്‍ സാക്ഷ്യപ്പെടുത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT