അബുദാബി: സോഷ്യൽ മീഡിയ വഴിയുള്ള പരിചയം ഉപയോഗിച്ച് കബളിപ്പിക്കൽ നടത്തി പണം കൈവശപ്പെടുത്തിയ വ്യക്തി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വൈകാരികമായ അടുപ്പം ചൂഷണം ചെയ്ത് നടത്തിയ വഞ്ചനയ്ക്കും പണം കൈപ്പറ്റിയതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പടെ 1,94,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയിൽ പ്രതിയായ പുരുഷൻ നഷ്ടപരിഹാരം നൽകാനാണ് വിധി.
ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പറഞ്ഞ് പുരുഷൻ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു, ഓൺലൈൻ വഴി സ്ത്രീയുടെ വിശ്വാസവും സഹതാപവും നേടിയെടുത്ത് പണം തട്ടിയെടുത്തു എന്നതാണ് കേസ്.
പുരുഷൻ വഞ്ചനാപരമായ മാർഗങ്ങളിലൂടെ അയാൾക്ക് പണം കൈമാറാൻ സ്ത്രീയെ പ്രേരിപ്പിച്ചുവെന്ന് കോടതി കണ്ടെത്തി, പിന്നീടാണ് താൻ ഒരു തട്ടിപ്പിന് ഇരയായെന്ന് സ്ത്രീക്ക് മനസ്സിലായത്.
കോടതി രേഖകൾ പ്രകാരം, സ്ത്രീ ആദ്യം 408,000 ദിർഹം തിരികെ ആവശ്യപ്പെട്ടു, കൂടാതെ വൈകാരിക ക്ലേശത്തിന് നഷ്ടപരിഹാരമായി 100,000 ദിർഹവും ആവശ്യപ്പെട്ടു.
എന്നാൽ, ബാങ്ക് രേഖകളും അനുബന്ധ തെളിവുകളും പരിശോധിച്ച ശേഷം, 190,000 ദിർഹം കൈമാറ്റം ചെയ്യപ്പെട്ടതായി തെളിയിക്കപ്പെട്ടു. കൈമാറ്റം ചെയ്ത തുകയുടെ രേഖകൾ ഇതിന് മാത്രമേയുള്ളൂ എന്ന് കോടതി സ്ഥിരീകരിച്ചു. ഇതിനെ അടിസ്ഥാനമാക്കി കോടതി തുക നിശ്ചയിച്ചു.
പബ്ലിക് ഫണ്ട്സ് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അന്തിമ ക്രിമിനൽ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചനയ്ക്ക് ആ പ്രതിയായ പുരുഷനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും 51,000 ദിർഹം താൽക്കാലിക സിവിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.
സിവിൽ ക്ലെയിം വിലയിരുത്തുമ്പോൾ, നേരത്തെ നൽകിയ താൽക്കാലിക വിധി ഉൾപ്പെടെ, കോടതി ആകെ നഷ്ടപരിഹാരം 55,000 ദിർഹമായി നിശ്ചയിച്ചു, തെറ്റ്, നഷ്ടം, നേരിട്ടുള്ള ബന്ധംം എന്നിവയുൾപ്പെടെ സിവിൽ ബാധ്യതയുടെ എല്ലാ ഘടകങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
കബളിപ്പിച്ച് കൈവശപ്പെടുത്തിയ തുക തിരികെ നൽകാനും 4,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു, കോടതി ഫീസിനും നിയമപരമായ ചെലവുകൾക്കും പുറമേ നൽകേണ്ട ആകെ തുക 194,000 ദിർഹമായി കോടതി നിശ്ചയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates