Bahrain revises laws to protect the rights of private sector workers.  @Ask_Bahrain
Gulf

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ ഭേദഗതിയുമായി ബഹ്‌റൈൻ

ദേശീയതലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ വേദന സംരക്ഷണ സംവിധാനം നിലവിൽ വന്നതെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മനാമ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിയമങ്ങൾ പരിഷ്കരിച്ച് ബഹ്‌റൈൻ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

 സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, ബെനഫിറ്റ്, സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്. തൊഴിലാളിക്ക് കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ കരാർ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദേശീയതലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ വേദന സംരക്ഷണ സംവിധാനം നിലവിൽ വന്നതെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് പറഞ്ഞു.

 ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം പ്രാധാന്യം നൽകുന്നുണ്ട്. തൊഴിലാളികളുടെ ശമ്പളം സുതാര്യമായും കൃത്യസമയത്തും സ്വകാര്യസ്ഥാപനങ്ങൾ നൽകണം. ഇതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു 

Gulf news: Bahrain revises laws to protect the rights of private sector workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

എൻ ഐ ടി ഡൽഹിയിൽ അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, ജനുവരി ഏഴ് വരെ അപേക്ഷിക്കാം

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 602 lottery result

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

SCROLL FOR NEXT