Dubai-Kozhikode Air India service cancelled today air india /x
Gulf

ദുബൈ - കോഴിക്കോട് എയർ ഇന്ത്യാ സർവീസ് റദ്ദാക്കി; 4 മണിക്കൂർ വിമാനത്തിനുള്ളിൽ വലഞ്ഞ് യാത്രക്കാർ

വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതോടെ രാവിലെ 8.15ന് വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത് കഴിയേണ്ടി വന്നു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ന് രാവിലെ ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. എ സി പോലും പ്രവർത്തിപ്പിക്കാതെ 4 മണിക്കൂർ വിമാനത്തിനുള്ളിൽ കഴിഞ്ഞ ശേഷമാണു യാത്രക്കാരോട് വിമാനം റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതോടെ രാവിലെ 8.15ന് വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത് കഴിയേണ്ടി വന്നു. വിമാനത്തിൽ എ സി പ്രവർത്തിച്ചിരുന്നില്ലെന്നും,കുട്ടികൾക്കും,പ്രായം ചെന്നവർക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും യാത്രക്കാർ വ്യക്തമാക്കി.

സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കി എന്ന വിവരം ഉച്ചക്ക് 12.15നാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

Dubai-Kozhikode Air India service cancelled today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT