ദുബൈ: സന്ദർശകരോടും ദുബൈ നിവാസികളോടും ലൈസൻസുള്ള ടാക്സികളോ ആർടിഎയുമായി കരാറുള്ള കമ്പനികൾ നടത്തുന്ന വാഹനങ്ങളോ മാത്രമേ യാത്രകൾക്കായി ഉപയോഗിക്കാവൂ എന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർദ്ദേശിച്ചു.
ലൈസൻസുള്ള വാഹനങ്ങൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് കൺട്രോൾ സംവിധാനങ്ങൾ വഴി നിരീക്ഷിക്കപ്പെടുന്നുണ്ട്.
ലൈസൻസില്ലാത്ത ടാക്സികൾ ഉപയോഗിക്കുന്നത് ആക്രമണം, മോഷണം, വഞ്ചന അല്ലെങ്കിൽ മറ്റ് ഭീഷണികൾ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ ഗതാഗതം നിയന്ത്രിക്കുന്ന 2016 ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ (6) ലംഘിക്കുന്നതാണ് ഇത്തരം അനധികൃത വാഹനങ്ങളെന്ന് ദുബൈ ആർടിഎ സോഷ്യൽ മീഡിയയിൽ അറിയിച്ചു. നിയമലംഘകർക്ക് 5,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലും ആണ് ശിക്ഷ.
സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ ഔദ്യോഗിക ആർടിഎ ആപ്പുകൾ വഴിയോ മറ്റ് സുരക്ഷിത പേയ്‌മെന്റ് രീതികൾ വഴിയോ യാത്രകൾ ബുക്ക് ചെയ്യാനും പണം അടയ്ക്കാനും ആർ ടി എ നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates