729 people were deported from Kuwait in cases related to alcohol and drugs Kuwait police/x
Gulf

ലഹരിക്കേസുകൾ; എട്ട് മാസത്തിനിടെ കുവൈത്തിൽ 729 പേരെ നാടുകടത്തി

ഈ വർഷം 527 ലഹരിക്കടത്തുകൾ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ലഹരി മരുന്നുമായി ബന്ധപെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്തുന്നത് തുടരുമെന്ന് കുവൈത്ത്. ഈ വർഷം 729 പേരെയാണ് നാടുകടത്തിയത്. വിവിധ കേസുകളിലായി 823 പ്രതികളെയും പിടികൂടിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ വർഷം 527 ലഹരിക്കടത്തുകൾ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ആയിരം കിലോയിൽ അധികം ലഹരി മരുന്നുകളും 31 ബാരൽ മദ്യവും,തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

അടുത്തിടെ കുവൈത്തിൽ വിഷ മദ്യം കഴിച്ചു 160 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഈ വർഷം നാടുകടത്തിയവരിൽ ഭൂരിഭാഗം ആളുകളും മദ്യനിർമ്മാണവുമായി ബന്ധപെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.

Gulf news: 729 people were deported from Kuwait in cases related to alcohol and drugs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവഗണിക്കരുത്

SCROLL FOR NEXT