കുവൈത്ത് സിറ്റി: റെസിഡൻസി പെർമിറ്റുള്ള പ്രവാസികളെ ഏതെല്ലാം സാഹചര്യങ്ങളിൽ നാടുകടത്താമെന്നത്തിൽ വ്യക്തത വരുത്തി കുവൈത്ത്. ആർട്ടിക്കിൾ 38 പ്രകാരമാണ് നാടുകടത്തൽ നടപടികൾ സ്വീകരിക്കുക. രാജ്യത്ത് നിയമപരമായ വരുമാന സ്രോതസ്സ് ഇല്ലാത്തവരെയും തൊഴിൽ നഷ്ടപ്പെട്ടിട്ടും പുതിയ സ്പോൺസറെ കണ്ടെത്താൻ ശ്രമിക്കാത്തവരെയും നാടുകടത്തും.
പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ രജിസ്റ്റർ ചെയ്ത സ്പോൺസർക്ക് കീഴിൽ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. അനുമതിയില്ലാതെ പാർട്ട് ടൈം ജോലി ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.
പൊതുസുരക്ഷയ്ക്കും പൊതു ധാർമികതയ്ക്കും ഭീഷണിയായ പ്രവർത്തനം കണ്ടെത്തിയാൽ ആഭ്യന്തരമന്ത്രിയ്ക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് നൽകാനും അധികാരം നൽകിയിട്ടുണ്ട്.
കുവൈത്തിലെ താമസ-തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ പരിശോധനകളും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates